സേന
സേന
Monday, December 22, 2014 12:25 AM IST
താരകവഴിയേ / ഫാ. തോമസ് പാട്ടത്തില്‍ചിറ സിഎംഎഫ്

കാലിത്തൊഴുത്തിലേക്കുള്ള യാത്രയില്‍ ഒരു സ്വര്‍ഗീയസേനയുടെ ആരവമുണ്ട്! വിണ്ണിന്റെ വാതില്‍ തുറന്നെത്തിയ അവര്‍ മണ്ണിനും മാനത്തിനും മധ്യേ താളമേളങ്ങളും വാദ്യഘോഷങ്ങളുമായി അണിചേരുകയാണ്. അവര്‍ക്ക് ഇറങ്ങിവരാതെ വഴിയില്ല. കാരണം, രാജാധിരാജനും സര്‍വസൈന്യാധിപനുമായ ദൈവമാണു'ഭൂതലത്തില്‍ കന്യാജാതനായി അവതാരമെടുത്തിരിക്കുന്നത്! അവിടുത്തേക്ക് അകമ്പടി സേവിക്കുകയും സമ്പൂര്‍ണസുരക്ഷയൊരുക്കുകയും ചെയ്യുക അവരുടെ ദൌത്യമാണ്. അതുകൊണ്ടാണ് ആ പാതിരാവിലും അവര്‍ ഒന്നടങ്കം പറന്നിറങ്ങിയത്. അവര്‍ തീര്‍ത്ത രക്ഷാവലയത്തില്‍ നിന്നു ദിവ്യപൈതലിനെ തട്ടിയെടുക്കാനോ അവനെ സംഹരിക്കാനോ ശത്രുകരങ്ങള്‍ക്കൊന്നിനും കഴിഞ്ഞില്ല. കാരണം, സ്വര്‍ഗത്തിന്റെ സംരക്ഷണം അവനുനുമീതെ ഉണ്ടായിരുന്നു!

നിന്റെ സുസ്ഥിരമായ സുരക്ഷിതത്വം എവിടെയാണു നീ കണ്ടുവച്ചിട്ടുള്ളത്? എന്തിലാണു നിന്റെ സങ്കേതം? ആരിലാണു നീ ആശ്രയം നിക്ഷേപിച്ചിട്ടുള്ളത്? സമ്പത്തിനോ സ്വാധീനത്തിനോ തടിമിടുക്കിനോ കരബലത്തിനോ ഒന്നും സ്ഥായിയായ സംരക്ഷണം നിനക്കു നല്കാന്‍ കഴിയില്ല. നിന്റെ പണക്കിഴികള്‍ ശോഷിക്കുകയും ആരോഗ്യം ക്ഷയിക്കുകയും സ്വാധീനശക്തി കുറയുകയും ചെയ്യുന്ന സമയം വരും. രക്ഷാകവചങ്ങളായി നീ കരുതിവച്ചവയൊക്കെയും കാലപ്പഴക്കത്തില്‍ തുരുമ്പുതിന്നുപോകും. അതോടെ തികച്ചും അരക്ഷിതമായ അവസ്ഥയില്‍ നീ എത്തിച്ചേരും. പേടി നിന്നെ പിടിമുറുക്കാന്‍ തുടങ്ങും.

നിന്റെ ആത്മാവിന്റെ സംരക്ഷണത്തിന് ഒരുരു ആകാശസേനയുടെ ആവശ്യം എപ്പോഴുമുണ്ട്. സ്വര്‍ഗത്തിന്റെ പരിരക്ഷണത്തിന്‍ കീഴില്‍ ആയിരിക്കുക എന്നതാണു സര്‍വപ്രധാനം. അനശ്വരമായുള്ളത് അതുമാത്രമാണ്. അവിടെ നിന്റെ നിക്ഷേപങ്ങള്‍ കരുതിവയ്ക്കാനല്ലേ നസ്രായന്‍ നിന്നോട് ആവശ്യപ്പെടുന്നതും? ഭൌതികമായവയേക്കാള്‍ ആത്മീയമായ ആപത്തുകളാണു നിന്നെ നിത്യനാശത്തിലേക്കു തള്ളിയിടുക. ആകയാല്‍ അവയില്‍ നിന്നുള്ള സംരക്ഷണം അത്യന്താപേക്ഷിതമാണ്. സ്വര്‍ഗീയസൈന്യത്തിന്റെ ശ്രദ്ധയും പരിരക്ഷയും സദാകാലം നിന്റെമേലുണ്ടായിരിക്കണം. അതിനുവേണ്ടി മുട്ടിപ്പായി പ്രാര്‍ഥിക്കുക. നിനക്കും നിന്റെ കുകുടുംബത്തിനും വേണ്ടി ഒരുരു വാനവവൃന്ദത്തെ ദൈവം എപ്പോഴും സജ്ജമാക്കി നിര്‍ത്തട്ടെ. നിന്റെ കാലുകള്‍ കല്ലിന്മേല്‍ തട്ടാതെ കരങ്ങളില്‍ അവര്‍ നിന്നെ കാത്തിടട്ടെ.


താരകവഴിയേ തൊഴുത്തിലേക്ക് ഇക്കുറി നീ നടന്നുനീങ്ങുമ്പോള്‍ ഇങ്ങനെയുള്ള ചില ചെറുചിന്തകള്‍ നിന്റെ ഊന്നുവടിയായാല്‍ നന്ന്. തട്ടിവീഴാതെ അതു നിന്നെ താങ്ങിക്കൊള്ളും.

ഭാഷകള്‍ക്കപ്പുറം സ്നേഹത്തിന്റെ മധുരം പകര്‍ന്നു മാര്‍ ആലഞ്ചേരി

കൊച്ചി: ഭാഷയുടെയും ദേശത്തിന്റെയും അതിര്‍വരമ്പുകള്‍ക്കപ്പുറം സ്നേഹത്തിന്റെ സന്ദേശവും കൂട്ടായ്മയുടെ മാധുര്യവും പകര്‍ന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ക്രിസ്മസ് ആഘോഷിച്ചു.

കനിവ് ചാരിറ്റബിള്‍ സൊസൈറ്റിയും സിറ്റി ബേസ്ഡ് ഇവാഞ്ചലൈസേഷനും സംയുക്തമായി എറണാകുളം ടൌണ്‍ഹാളില്‍ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തിലാണു കര്‍ദിനാള്‍ കേക്കു മുറിച്ചും ക്രിസ്മസ് സന്ദേശം നല്‍കിയും കലാപരിപാടികള്‍ ആസ്വദിച്ചും അവര്‍ക്കൊപ്പം സന്തോഷം പങ്കുവച്ചത്.

ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കര്‍ദിനാളിനെ യൌസേപ്പ് പിതാവിന്റെയും പരിശുദ്ധ മറിയത്തിന്റെയും വേഷമണിഞ്ഞ കുട്ടികള്‍ സ്വീകരിച്ചു. നാടോടിവേഷത്തില്‍ നൃത്തമാടിയ സിഎംസി വിമല പ്രൊവിന്‍ഷ്യല്‍ ഹൌസിലെ ഒഡീഷ സ്വദേശികളായ അന്തേവാസികള്‍ അദ്ദേഹത്തെ വേദിയിലേക്ക് ആനയിച്ചു. തുടര്‍ന്ന് വടുതല സേക്രഡ് ഹാര്‍ട്ട് പള്ളിയിലെ സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച കരോള്‍ ഗാനങ്ങളും ക്രിസ്മസ് സന്ദേശമടങ്ങിയ സ്കിറ്റും ആസ്വദിച്ചു.

ക്രിസ്മസിന്റെയും പുതുവത്സരത്തിന്റെയും സന്ദേശം പകര്‍ന്ന് കേക്ക് മുറിക്കല്‍ ചടങ്ങിലും പങ്കെടുത്തശേഷമാണ് കര്‍ദിനാള്‍ മടങ്ങിയത്. പാലാ മരിയസദനം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികള്‍ അവതരിപ്പിച്ച സംഗീത വിരുന്നുമുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.