സാക്ഷിയായ യുവാവ് കോടതിയില്‍ കുഴഞ്ഞുവീണു മരിച്ചു
സാക്ഷിയായ യുവാവ് കോടതിയില്‍ കുഴഞ്ഞുവീണു മരിച്ചു
Sunday, December 21, 2014 12:16 AM IST
തൃശൂര്‍: സാക്ഷിവിസ്താരത്തിനായി കോടതിയില്‍ എത്തിയ യുവാവ് കുഴഞ്ഞുവീണു മരിച്ചു. ആട്ടോര്‍ മഠത്തിപറമ്പില്‍ രഞ്ജിത്ത് (34)ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്േടാടെ അയ്യന്തോള്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലായിരുന്നു സംഭവം. പൂങ്കുന്നത്തു കേബിള്‍ നെറ്റ്വര്‍ക്ക് നടത്തിവന്നിരുന്ന രഞ്ജിത്തിന്റെ കടയുടെ മുമ്പില്‍ രണ്ടുപേര്‍ ബൈക്ക് പാര്‍ക്കു ചെയ്തതു സംബന്ധിച്ചുണ്ടായ തര്‍ക്കത്തില്‍ രഞ്ജിത്തിന്റെ സുഹൃത്ത് ഹെല്‍മറ്റു കൊണ്ടു തലയ്ക്കടിയേറ്റു മരിച്ചിരുന്നു. ഈ കേസിന്റെ സാക്ഷിവിസ്താരത്തിനായാണു രഞ്ജിത്ത് കോടതിയിലെത്തിയത്.

കോടതിയിലെ സാക്ഷിക്കൂട്ടില്‍ കയറിയ രഞ്ജിത്ത് സത്യവാചകം ഏറ്റുചൊല്ലി. തുടര്‍ന്നു ജഡ്ജിയുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുന്നതിനിടെയായിരുന്നു സംഭവം. പേരെന്താണെന്ന ആദ്യ ചോദ്യത്തിനു മറുപടി നല്‍കിയശേഷം ജോലിയെന്താണെന്ന രണ്ടാമത്തെ ചോദ്യം കേട്ടയുടന്‍ കുഴഞ്ഞുവീഴുകയായിരുന്നു.


ഉടന്‍തന്നെ കോടതി ജീവനക്കാരും അഭിഭാഷകരും ചേര്‍ന്നു പ്രഥമശുശ്രൂഷ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്നു വെസ്റ്ഫോര്‍ട്ട് ആശുപത്രിയിലെത്തിച്ചു മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയാഘാതമാണു മരണകാരണമെന്നു ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് വെസ്റ് പോലീസ് കോടതിയില്‍ സമര്‍പ്പിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.