സുധീരന്റെ അഭിപ്രായത്തെക്കുറിച്ച് ഒന്നും പറയാനില്ല: മുഖ്യമന്ത്ര
സുധീരന്റെ അഭിപ്രായത്തെക്കുറിച്ച് ഒന്നും പറയാനില്ല: മുഖ്യമന്ത്ര
Sunday, December 21, 2014 12:08 AM IST
കോഴിക്കോട്: മദ്യനയത്തെക്കുറിച്ചുള്ള കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്റെ അഭിപ്രായത്തെക്കുറിച്ച് ഒന്നും പറയാനില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

സുധീരന്‍ അഭിപ്രായം പറഞ്ഞത് അദ്ദേഹം മന്ത്രിസഭയില്‍ ഇല്ലാത്തതിനാലാകാം. ഇപ്പോഴത്തെ നയത്തില്‍ തനിക്കും പൂര്‍ണ യോജിപ്പില്ല. ചെറിയ തിരുത്തലില്‍ താന്‍ പോലും തൃപ്തനല്ല. മന്ത്രിസഭയിലെ ആറ് അംഗങ്ങള്‍ മദ്യനയത്തിലെ മാറ്റത്തെ എതിര്‍ത്തിരുന്നുവെന്നും മുഖ്യമന്ത്രി കോഴിക്കോട്ടു മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

ഡ്രൈഡേ ആക്കിയതു തന്റെ ആശയമായിരുന്നു. എന്നാല്‍, പതിവിലും കവിഞ്ഞു ശനിയാഴ്ചകളില്‍ വില്‍പന കൂടി. അതുകൊണ്ടാണു ഡ്രൈഡേയില്‍നിന്നു പിന്മാറേണ്ടിവന്നത്.


സാമൂഹിക താത്പര്യമനുസരിച്ചും എല്ലാവരെയും ഒന്നിപ്പിച്ചു കൊണ്ടുപോകുന്നതിനുമാണു നയത്തില്‍ തിരുത്തല്‍ വരുത്തിയതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പൂട്ടിക്കിടക്കുന്ന 418 ബാറുകളില്‍ ശുചിത്വപരിശോധന നടത്തും. ഇതിന്റെ അടിസ്ഥാനത്തിലാകും ബിയര്‍-വൈന്‍ പാര്‍ലറുകള്‍ അനുവദിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഘട്ടംഘട്ടമായി മദ്യം നിരോധിക്കുന്നതിനാണു മദ്യനയത്തില്‍ ചെറിയ തിരുത്തല്‍ വരുത്തിയത്. സുധീരന്‍ പറയുന്നതും താന്‍ പറയുന്നതും ഒരേ കാര്യം തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.