ചെക്പോസ്റുകളുടെ പ്രവര്‍ത്തനത്തില്‍ വീഴ്ച: 24 പേര്‍ക്കു സസ്പെന്‍ഷന്‍
Friday, December 19, 2014 1:14 AM IST
തിരുവനന്തപുരം: ചെക്പോസ്റുകളുടെ പ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തിയ ഇരുപത്തിനാലു ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തെന്നു മന്ത്രി കെ.എം. മാണി അറിയിച്ചു. ഈ സാമ്പത്തികവര്‍ഷം ഇതുവരെ മുന്‍കൂര്‍ നികുതിയിനത്തിലും സെക്യൂരിറ്റി ഡെപ്പോസിറ്റുമായി ചെക്പോസ്റുകളില്‍നിന്ന് 728.95 കോടി രൂപ പിരിച്ചെടുത്തു. നികുതി വെട്ടിപ്പ് തടയാന്‍ വാണിജ്യ നികുതി വകുപ്പ് 283 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 1404.52 ലക്ഷം രൂപയുടെ ക്രമക്കേട് കണ്െടത്തിയതായും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ഇപ്പോഴും അന്യസംസ്ഥാന ലോട്ടറികള്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടെന്ന് മന്ത്രി കെ.എം. മാണി നിയമസഭയെ അറിയിച്ചു. ഗോവ, നാഗാലാന്‍ഡ് എന്നീ സംസ്ഥാന ലോട്ടറികളുടെ അപേക്ഷ നിരസിച്ചിട്ടുണ്ട്. ബോഡോലാന്‍ഡ് ടെറിട്ടോറിയല്‍ കൌണ്‍സില്‍, മിസോറാം എന്നിവകളുടെ അപേക്ഷ പരിശോധിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.


മിനിമം വേതന നിയമം നടപ്പിലാക്കിയിട്ടില്ലാത്ത 103 സ്വകാര്യ ആശുപത്രികളുണ്െടന്നു മന്ത്രി ഷിബു ബേബി ജോണ്‍ അറിയിച്ചു.

സംസ്ഥാനത്തു ഭിക്ഷാടനം പൂര്‍ണമായി നിരോധിക്കുന്നതിനും യഥാര്‍ഥ യാചകരെ പുനരധിവസിപ്പിക്കാനുമായി നിയമ നിര്‍മാണം നടത്തുമെന്ന് മന്ത്രി എം.കെ. മുനീര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.