സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് അധ്യാപക നിയമനം: മന്ത്രി
സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് അധ്യാപക നിയമനം: മന്ത്രി
Thursday, December 18, 2014 12:24 AM IST
തിരുവനന്തപുരം: അധ്യാപക പാക്കേജ് സര്‍ക്കാര്‍ സ്കൂളുകളിലെ ഒഴിവിനെ ബാധിക്കില്ലെന്നും പിഎസ്സി വഴി നിയമനോപദേശം ലഭിച്ച അധ്യാപകര്‍ക്കു സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ചു നിയമനം നല്‍കുമെന്നും വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദു റബ്. കെ. രാധാകൃഷ്ണന്റെ സബ്മിഷനു നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു മന്ത്രി.

അധ്യാപക ബാങ്കില്‍ അധികം വരുന്ന അധ്യാപകരെ ആര്‍എംഎസ്എ, എസ്എസ്എ പദ്ധതികളിലായി മാറ്റി നിയമിക്കും. എയ്ഡഡ് സ്കൂളുകളിലെ അധ്യാപകര്‍ക്കു സര്‍ക്കാര്‍ സ്കൂളുകളില്‍ നിയമനം നല്‍കുമ്പോള്‍ എയ്ഡഡ് സ്കൂളുകളില്‍ പുതിയ തസ്തികയാണു സൃഷ്ടിക്കപ്പെടുന്നത്.

ഉന്നത വിദ്യാഭ്യാസം നടത്തുന്ന വിദ്യാര്‍ഥികള്‍ക്കു സ്കോളര്‍ഷിപ്പ് നല്‍കുമ്പോള്‍ ഇ- ഗ്രാന്റ്സ് സോഫ്റ്റ്വെയര്‍ വഴി അപേക്ഷ സ്വീകരിക്കാനും വിതരണം ചെയ്യാനുമുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്നു പി. ഉബൈദുള്ളയെ വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. സ്കോളര്‍ഷിപ്പിനായി ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ പ്രത്യേക വിഭാഗം രൂപീകരിക്കേണ്ടതില്ല.

ഐടിഐകളില്‍ നടത്തുന്ന ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ട്രേഡ് കോഴ്സിനു ജോലി സാധ്യത ഇല്ലാത്ത സാഹചര്യത്തിലാണു നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതെന്നു തൊഴില്‍ മന്ത്രി ഷിബു ബേബിജോണ്‍ അറിയിച്ചു. പിഎസ്സി നടത്തുന്ന ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് രണ്ട് തസ്തികയിലേക്കു രണ്ടു വര്‍ഷത്തെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കോഴ്സാണു പരിഗണിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇവ നിര്‍ത്തലാക്കുകയാണെന്നും എ.ടി. ജോര്‍ജിന്റെ സബ്മിഷനു മന്ത്രി മറുപടി നല്‍കി.


ഭിന്നശേഷിയുള്ളവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പൊതുസ്ഥലങ്ങളില്‍ അവര്‍ക്കുള്ള സൌകര്യങ്ങള്‍ വര്‍ധിപ്പിക്കാനുമായുള്ള സൌകര്യങ്ങള്‍ പരിശോധിക്കാന്‍ ജില്ലാ സാമൂഹികക്ഷേമ ഓഫിസര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയതായി ആര്‍. ശെല്‍വരാജിന്റെ സബ്മിഷനു മറുപടിയായി മന്ത്രി എം.കെ. മുനീര്‍ അറിയിച്ചു.

ബസ് സ്റാന്‍ഡുകളില്‍ ഭിന്നശേഷിയുള്ളവര്‍ക്കു സുഗമമായി സഞ്ചരിക്കാനുള്ള സംവിധാനം ഒരുക്കണം. ഇനി നിര്‍മിക്കുന്ന പൊതുകെട്ടിടങ്ങളില്‍ ലിഫ്റ്റുകളും റാമ്പുകളും സ്ഥാപിക്കുന്നതു നിര്‍ബന്ധമാക്കിയിട്ടുണ്ട്. നിലവിലുള്ള കെട്ടിടങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും നടപടി സ്വീകരിച്ചിട്ടുണ്െടന്നും മന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.