കതിരൂര്‍ വധം: ആയുധങ്ങള്‍ കണ്െടടുത്തു
Saturday, November 29, 2014 11:51 PM IST
തലശേരി: ആര്‍എസ്എസ് നേതാവ് കതിരൂരിലെ മനോജിനെ വധിച്ച കേസില്‍ പ്രതികള്‍ കൃത്യത്തിന് ഉപയോഗിച്ചതെന്നു കരുതുന്ന അഞ്ച് കൊടുവാളുകളും ഒരു കഠാരയും സിബിഐ സംഘം കണ്െടടുത്തു. കൊലപാതകം നടന്ന ഡയമണ്ട് മുക്കിനു സമീപത്തെ തോടിന്റെ കരയില്‍ ചാക്കില്‍ കെട്ടി ഒളിപ്പിച്ച നിലയിലായിരുന്നു ആയുധങ്ങള്‍. ആയുധങ്ങളില്‍ രക്തക്കറയുള്ളതായി അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. കസ്റഡിയിലുള്ള 14-ാം പ്രതി വിജേഷിനെ ചോദ്യംചെയ്തതില്‍നിന്നു ലഭിച്ച സൂചനയനുസരിച്ചാണു സിബിഐ സംഘം പരിശോധന നടത്തി ആയുധങ്ങള്‍ കണ്െടടുത്തത്. കൊച്ചിയിലെ സിബിഐ കോടതിയില്‍ ഇന്നു ഹാജരാക്കും.


ആദ്യം കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ആകെ 19 പ്രതികള്‍ ഉണ്െടന്നാണു കണ്െടത്തിയിരുന്നത്. ഇതില്‍ ഏഴു പ്രതികളെ ക്രൈംബ്രാഞ്ച് പിടികൂടുകയും ചെയ്തിരുന്നു. സിബിഐ കേസ് ഏറ്റെടുത്തതിനുശേഷം അഞ്ചു പ്രതികളെ കൂടി പിടികൂടി. ഇനി ഏഴു പ്രതികളെ കൂടി കിട്ടാനുണ്ട്. സെപ്റ്റംബര്‍ ഒന്നിനു കിഴക്കേ കതിരൂര്‍ ഡയമണ്ട് മുക്കില്‍വച്ചാണു ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ആയ മനോജ് കൊല്ലപ്പെട്ടത്. ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം വെട്ടി കൊലപ്പെടു ത്തുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.