സംസ്ഥാന സ്കൂള്‍ കലോത്സവം: മുഖ്യവേദി ഇന്നു തീരുമാനിക്കും
Saturday, November 29, 2014 12:02 AM IST
കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ മുഖ്യവേദി ഇന്നു തീരുമാനിക്കും. സാമൂഹികക്ഷേമ മന്ത്രി എം.കെ. മുനീറിന്റെ നേതൃത്വത്തില്‍ മുഖ്യവേദിയുടെ കാര്യത്തില്‍ ഇന്ന് ഉന്നതതലയോഗം നടക്കും. മുഖ്യവേദി മാനാഞ്ചിറ സ്ക്വയറാകുമെന്ന് വിദ്യാഭ്യാസമന്ത്രി അബ്ദുറബ് പ്രഖ്യാപിച്ചിരുന്നു. മേയര്‍ പ്രഫ.എ.കെ. പ്രേമജം, എ.പ്രദീപ്കുമാര്‍ എംഎല്‍എ എന്നിവര്‍ കലോത്സവത്തിനു മുഖ്യവേദിയായി മാനാഞ്ചിറ മൈതാനം വിട്ടുനില്‍കില്ലെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ്.

മാനാഞ്ചിറയ്ക്കു പകരം സ്വപ്നനഗരിയോ, ക്രിസ്ത്യന്‍ കോളജ് മൈതാനമോ ആണു പരിഗണിക്കുന്നത്. എന്നാല്‍, സ്വപ്നനഗരിയിലേക്കു ഗതാഗതസൌകര്യം ഇല്ലെന്നാണു വിദ്യാഭ്യാസവകുപ്പധികൃതര്‍ പറയുന്നത്. സ്വപ്നനഗരി തന്നെ വേദിയാക്കണമെന്ന നിര്‍ദേശം വരികയാണെങ്കില്‍ സമീപത്തുളള വേദികളെക്കുറിച്ചുളള റിപ്പോര്‍ട്ടുകളും തയാറായിട്ടുണ്ട്. കാലിക്കട്ട് ചേംബര്‍ ഹാള്‍, സൈനിക ക്ഷേമഹാള്‍, കരുണ ഹാള്‍, ഇംഗ്ളീഷ്പളളിഹാള്‍, ലയണ്‍സ് ഹാള്‍, നടക്കാവ് സ്കൂള്‍, എന്‍ജിഒ യൂണിയന്‍ ഹാള്‍, ക്രിസ്ത്യന്‍ കോളജ് മൈതാനം തുടങ്ങി രണ്ടു കിലോമീറ്ററിനുളളില്‍ തന്നെ മുഴുവന്‍ വേദികളും കണ്െടത്തിയിട്ടുണ്െടന്നും പറയുന്നു.


പ്രധാന വേദിക്കായി പരിഗണിച്ച മാനാഞ്ചിറ മൈതാനം, മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൌണ്ട്, സരോവരം, എന്നിവിടങ്ങളില്‍ ഡിപിഐയുടെ നേതൃത്വത്തില്‍ പരിശോധിച്ചതിന്റെ റിപ്പോര്‍ട്ട് യോഗത്തില്‍ സമര്‍പ്പിക്കും. വിവിധ സബ് കമ്മിറ്റികളുടെ ചെയര്‍മാന്‍മാരെയും കണ്‍വീനര്‍മാരെയും യോഗത്തില്‍ പ്രഖ്യാപിക്കും. ഇന്നു നടക്കുന്ന ഉന്നതതലയോഗത്തില്‍ മേയര്‍ പ്രഫ.എ.കെ. പ്രേമജം, എ.പ്രദീപ്കുമാര്‍എംഎല്‍എ, ഡിപിഐയുടെ ചുമതലയുളള എല്‍. രാജന്‍, ഉന്നത ഉദ്യോഗസ്ഥര്‍, അധ്യാപക സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.