ആദിവാസി കോളനികളിലെ ജനന രജിസ്ട്രേഷന്‍: നിര്‍ദേശങ്ങളിറങ്ങി
Tuesday, November 25, 2014 1:33 AM IST
തിരുവനന്തപുരം: ആദിവാസി കോളനികളില്‍ നടക്കുന്ന ജനനങ്ങള്‍ രജിസ്റര്‍ ചെയ്യുന്നതിന് കുട്ടികളുടെ ജനന തീയതി സംബന്ധിച്ച് മാതാപിതാക്കള്‍ നല്‍കുന്ന വിവരം ആധികാരികമായി കണക്കിലെടുത്ത് രജിസ്റര്‍ ചെയ്യാവുന്നതാണെന്നു നിര്‍ദേശിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. നിലവില്‍ രജിസ്റര്‍ ചെയ്യപ്പെടാതെ പോയ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ചെയ്യുന്നതിന് ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാതെ സ്കൂള്‍ പ്രവേശനം നല്‍കാന്‍ വിദ്യാഭ്യാസാവകാശം അനുസരിച്ച് വ്യവസ്ഥയുള്ളതിനാല്‍ സ്കൂള്‍ അധികാരികളുടെ അപേക്ഷ പരിഗണിച്ചു ജനന സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതാണെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കുട്ടികളെ സ്കൂളില്‍ ചേര്‍ക്കുന്നതിന് ദുര്‍ബല വിഭാഗത്തില്‍പ്പെട്ടവര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് കണക്കിലെടുത്താണ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.