ചങ്ങനാശേരി ക്ളാരമഠത്തില്‍ ചാവറ സ്മൃതിദീപംതെളിഞ്ഞു
Sunday, November 23, 2014 12:09 AM IST
ചങ്ങനാശേരി: പ്രാര്‍ഥനാമുഖരിതമായ അന്തരീക്ഷത്തില്‍ ചരിത്രമുറങ്ങുന്ന ക്ളാരമഠത്തില്‍ ചാവറ സ്മൃതിദീപം തെളിഞ്ഞു. ക്ളാരമഠത്തിന്റെ അങ്കണത്തിലുള്ള സെന്റ് ജര്‍മയിന്‍സ് ബാലികാമഠത്തിലെ കുട്ടികളും ക്ളാരമഠത്തിലെ സന്യാസികളും ചാവറ സ്മൃതിസമിതി അംഗങ്ങളും ഈ ചരിത്രനിമിഷത്തിനു സാക്ഷികളായി. വിശുദ്ധനായി ഇന്ന് പ്രഖ്യാപിക്കപ്പെടുന്ന വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ 1936ല്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയ്ക്കു പ്രത്യക്ഷപ്പെട്ട് അത്ഭുത രോഗ സൌഖ്യം നല്‍കിയത് നൊവിഷ്യേറ്റ് പഠനത്തിന് അല്‍ഫോന്‍സാമ്മ ക്ളാരമഠത്തില്‍ താമസിച്ചുവരുമ്പോഴാണ്. അങ്ങനെ അല്‍ഫോന്‍സാമ്മയ്ക്കു രോഗസൌഖ്യം ലഭിച്ചില്ലായിരുന്നെങ്കില്‍ സന്യാസവ്രതംതന്നെ അസാധ്യമാകുമായിരുന്നു.

ക്ളാരമഠത്തിന്റെ പൂമുഖത്ത് പ്രത്യേകം സജ്ജീകരിച്ച ചാവറയച്ചന്റെ പൂര്‍ണകായ പ്രതിമയ്ക്കു മുമ്പില്‍ അതിരൂപതാ വികാരി ജനറാള്‍ മോണ്‍. ജയിംസ് പാലയ്ക്കല്‍ സ്മൃതിദീപം തെളിച്ചു. ഫാ. ചാക്കോ മണ്ണൂശേരില്‍, പ്രൊവിന്‍ഷ്യല്‍ സിസ്റര്‍ ലിറ്റി, സിസ്റര്‍ ജോസ്ലറ്റ്, ഫാ. അലക്സ് പ്രായിക്കളം, സിസ്റര്‍ ഗൊരേത്തി, അഡ്വ. ജോജി ചിറയില്‍, സ്കറിയ ജോസ്, സണ്ണി തോമസ്, വി.ജെ ലാലി, ജസ്റിന്‍ ബ്രൂസ്, സാംസണ്‍ വലിയപറമ്പില്‍, അഡ്വ. ടോമി കണയംപ്ളാക്കല്‍, പി.പി റോയി, ജോണ്‍സണ്‍ ജോസഫ്, അഡ്വ. ബോബന്‍ ടി. തെക്കേല്‍, അഡ്വ. പി.ജെ. ദേവസ്യ, സണ്ണി നെടിയകാലാപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. സ്മൃതിദീപം തെളിച്ച ശേഷം ആഘോഷപൂര്‍വമായി മഠം ചാപ്പലില്‍നിന്നും ചാവറയച്ചന്റെയും എവുപ്രാസ്യമ്മയുടെയും തിരുശേഷിപ്പുകള്‍ അല്‍ഫോന്‍സാമ്മ താമസിച്ച മുറിയില്‍ പ്രതിഷ്ഠിച്ച് പ്രാര്‍ഥന നടത്തി. നേരത്തേ മഠത്തിന്റെ അങ്കണത്തില്‍ ജപമാലറാലിയും നടത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.