സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ചമഞ്ഞു തട്ടിപ്പു നടത്തിയയാള്‍ അറസ്റില്‍
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ചമഞ്ഞു തട്ടിപ്പു നടത്തിയയാള്‍ അറസ്റില്‍
Saturday, November 22, 2014 12:17 AM IST
കൊച്ചി: സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ചമഞ്ഞ് ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ ഓഫീസിലെത്തി ഉദ്യോഗസ്ഥരെ കബളിപ്പിച്ചു മുങ്ങിയ യുവാവിനെ പോലീസ് പിടികൂടി. തൃശൂര്‍ പെരിഞ്ഞനം തട്ടാഞ്ചേരി വീട്ടില്‍ രാധാകൃഷ്ണനാണ്(33) പിടിയിലായത്. പച്ചാളം ഭാഗത്തുനിന്നാണ് ഇയാളെ പിടികൂടിയത്. പുല്ലേപ്പടി മേബിള്‍ സൊലൂഷന്‍സ് എന്ന സ്ഥാപനത്തിലെ ഓപ്പറേഷന്‍ മാനേജരായ രാധാകൃഷ്ണന്‍ സഹപ്രവര്‍ത്തകനായ റിട്ടയേര്‍ഡ് ഡിവൈഎസ്പിക്കൊപ്പമെത്തിയാണ് കമ്മീഷണര്‍ ഓഫീസിലെ ഉദ്യോഗസ്ഥരെ കബളിപ്പിച്ചത്.

മേബിള്‍ സൊലൂഷന്‍സ് ഉടമയ്ക്കെതിരേ തൃശൂര്‍ സ്വദേശി കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ക്കു പരാതി നല്‍കിയതിനെത്തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമായി ഇരുകൂട്ടരോടും കമ്മീഷണര്‍ ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് സ്ഥാപനത്തിലെ ജീവനക്കാരനായ റിട്ടയേര്‍ഡ് ഡിവൈഎസ്പിക്കൊപ്പം എത്തിയ രാധാകൃഷ്ണന്‍ താന്‍ സിഐ ആണെന്നും സമ്പത്ത് കസ്റഡി മരണക്കേസില്‍ സസ്പെന്‍ഷനിലാണെന്നും പോലീസ് ഉദ്യോഗസ്ഥരോടു പറഞ്ഞു. പരാതി പിന്‍വലിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് പരാതിക്കാരനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒരു കൊലപാതക കേസ് കൂടി ഉണ്ടായാലും സസ്പെന്‍ഷന്‍ നടപടികള്‍ പുല്ലാണെന്നു പറഞ്ഞ് ഇയാള്‍ പരാതിക്കാരനെ ഭീഷണിപ്പെടുത്തിയതായും പോലീസ് പറഞ്ഞു. പിന്നീടു നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പോലീസുകാരനല്ലെന്നു മനസിലായത്. ഒപ്പമുണ്ടായിരുന്ന റിട്ടയേര്‍ഡ് ഡിവൈഎസ്പിക്കും സ്ഥാപന ഉടമയ്ക്കും ആള്‍മാറാട്ടത്തില്‍ പങ്കുണ്േടായെന്ന് പോലീസ് അന്വേഷണം തുടങ്ങി.


ഷാഡോ എസ്ഐ എ. അനന്തലാല്‍, സെന്‍ട്രല്‍ എസ്ഐ വി. വിമല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ് ചെയ്തത്. വിദേശത്തായിരുന്ന ഇയാള്‍ ഒന്നര മാസം മുമ്പാണ് നാട്ടിലെത്തിയത്.

പോലീസ് ചമഞ്ഞു കൂടുതല്‍ പേരെ കബളിപ്പിച്ചിട്ടുണ്േടായെന്നും അന്വേഷണം തുടങ്ങി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.