ആതിരയുടെ മരണം: ഒരാള്‍ കൂടി അറസ്റില്‍
Thursday, October 30, 2014 12:31 AM IST
പത്തനംതിട്ട: അനാചാരങ്ങള്‍ക്കിടെ ബിരുദ വിദ്യാര്‍ഥിനി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരാളെകൂടി പോലീസ് അറസ്റ്ചെയ്തു. വടശേരിക്കര കുമ്പളത്താമണ്‍ കലശക്കുഴിയില്‍ ആതിര(19)യുടെ മരണവുമായി ബന്ധപ്പെട്ട് അയിരൂര്‍ കാഞ്ഞീറ്റുകര മേലേത്ത് വീട്ടില്‍ അനൂപാണ് (29) പിടിയിലായത്. ജില്ലാ പോലീസ് മേധാവിയുടെ നിയന്ത്രണത്തിലുള്ള പ്രത്യേക സ്ക്വാഡ് ഇന്നലെ ഉച്ചയോടെ ഇയാളെ കോഴഞ്ചേരി ബസ് സ്റാന്‍ഡില്‍നിന്നു കസ്റഡിയിലെടുക്കുകയായിരുന്നു. കേസിലെ അഞ്ചാം പ്രതിയാണ് അനൂപ്. മുഖ്യപ്രതി മിതോഷിന്റെ ബന്ധുവും സഹായിയുമായ അനൂപ് സ്വകാര്യ ബസിലെ ഡ്രൈവറാണ്.


ആതിരയുടെ മരണത്തിലേക്കു നയിച്ച മന്ത്രവാദത്തില്‍ ഒരു ദിവസം മിതോഷിനൊപ്പം അനൂപും ഉണ്ടായിരുന്നതായി പോലീസിനു വിവരം ലഭിച്ചിരുന്നു. ആതിരയുടെ മരണത്തെത്തുടര്‍ന്ന് അനൂപ് ഒളിവിലായിരുന്നു. ഇയാളെ പോലീസ് ചോദ്യംചെയ്തു വരികയാണ്.

മരിച്ച ആതിരയുടെ മാതാപിതാക്കളും ബന്ധുക്കളും അടക്കം അഞ്ചുപേരെ നേരത്തെ അറസ്റ് ചെയ്തിരുന്നു. ആതിരയുടെ പിതൃസഹോദരന്‍ വല്‍സലന്‍, മരുമകന്‍ മിതോഷ്, ബന്ധു വിക്രമന്‍, ആതിരയുടെ മാതാപിതാക്കളായ പ്രസന്നകുമാര്‍, ഉഷാകുമാരി എന്നിവരാണ് അറസ്റിലായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.