കേരളമാതൃക ചാവറയച്ചന്റെ സംഭാവന: പി.ജെ. ജോസഫ്
കേരളമാതൃക ചാവറയച്ചന്റെ സംഭാവന: പി.ജെ. ജോസഫ്
Wednesday, October 22, 2014 12:39 AM IST
കോട്ടയം: കേരള വികസനരംഗത്ത് കേരളമാതൃക എന്ന വിശേഷണം ഉണ്ടായതിന്റെ അടിസ്ഥാനം ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ സംഭാവനകളാണെന്നു മന്ത്രി പി.ജെ. ജോസഫ്. കേരളത്തിന്റെ പൊതുസമൂഹത്തില്‍ ചാവറയച്ചന്റെ വ്യക്തിത്വം വേറിട്ടുനില്‍ക്കുന്ന ഒന്നാണെന്ന് കേരള കാത്തലിക് ഗില്‍ഡിന്റെ ആഭിമുഖ്യത്തില്‍ കോട്ടയം ചൈതന്യ പാസ്ററല്‍ സെന്ററില്‍ 'വാഴ്ത്തപ്പെട്ട ചാവറയച്ചന്‍ നവോത്ഥാന നായകന്‍' എന്ന വിഷയത്തില്‍ നടന്ന ദ്വിദിന ശില്‍പശാല ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.

അടുത്തകാലത്തു നടക്കുന്ന വിദ്യാഭ്യാസപ്രശ്നങ്ങളില്‍ ന്യൂനപക്ഷാവകാശങ്ങള്‍ നഷ്ടപ്പെടുത്തി സന്ധിചെയ്യില്ലെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച കെസിബിസി വിദ്യാഭ്യാസകമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. ക്രൈസ്തവസഭ നല്‍കിയിട്ടുള്ള സംഭാവനകള്‍ തമസ്കരിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അധഃസ്ഥിതര്‍ക്കു വിദ്യാഭ്യാസം നിഷേധിച്ച കാലത്ത് ചാവറയച്ചന്‍ നടത്തിയ സേവനങ്ങളാണ് അദ്ദേഹത്തെ നവോത്ഥാന നായകനായി മാറ്റിയതെന്ന് അനുഗ്രഹപ്രഭാഷണം നടത്തിയ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ പറഞ്ഞു.


കുടുംബങ്ങളുടെ സ്ഥിരതയും നല്ല അപ്പന്‍ എന്ന കാഴ്ചപ്പാടും എക്കാലത്തും നിലനില്‍ക്കണമെന്ന് ആഗ്രഹിച്ച യോഗിയാണ് ചാവറയച്ചനെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ വൈസ്ചെയര്‍മാന്‍ ബിഷപ് ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ് അഭിപ്രായപ്പെട്ടു.

ടീച്ചേഴ്സ് ഗില്‍ഡ് ഡയറക്ടര്‍ ഫാ. ജേക്കബ് പാലക്കാപ്പള്ളി, പ്രസിഡന്റ് ജോഷി വടക്കന്‍, സാലു പതാലില്‍, ജോസഫ് കെ. നെല്ലുവേലില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്നു വിവിധ വിഷയങ്ങളെ ആസ്പദമാക്കി റവ.ഡോ. പോള്‍ തേലേക്കാട്ട്, റവ.ഡോ. ജോസ് കുറിയേടത്ത് സിഎംഐ, തിരക്കഥാകൃത്ത് ജോണ്‍ പോള്‍, ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, ഫാ. തോമസ് ആദോപ്പിള്ളില്‍, ഫാ. മാത്യു നടമുഖത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ആമോദ് മാത്യു, റെജി തോമസ്, സി.ടി. വര്‍ഗീസ്, സന്തോഷ് അഗസ്റിന്‍, സിബി വലിയമറ്റം, ജെസി ഇ.സി, സിസ്റര്‍ ലിന്‍സി അഗസ്റിന്‍, പ്രിയാമോള്‍ ഇ.ഒ, സി.ആര്‍.സെബാസ്റ്യന്‍ തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.