ട്രെയിനില്‍ യുവാവ് തീ കൊളുത്തിയ സ്ത്രീ മരിച്ചു
ട്രെയിനില്‍ യുവാവ് തീ കൊളുത്തിയ സ്ത്രീ മരിച്ചു
Tuesday, October 21, 2014 12:15 AM IST
സ്വന്തം ലേഖകന്‍

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിനുള്ളില്‍ സ്ത്രീയെ തീകൊളുത്തി കൊലപ്പെടുത്തി. എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിന്‍ കണ്ണൂരില്‍നിന്ന് ആലപ്പുഴയ്ക്കു യാത്ര പുറപ്പെടുന്നതിനു തൊട്ടുമുമ്പ് ഇന്നലെ പുലര്‍ച്ചെ 4.45ഓടെയായിരുന്നു സംഭവം. മലപ്പുറം കൊണ്േടാട്ടി കീഴശേരി ഹാജിയാര്‍പടി പെരിങ്ങോട്ടുമ്മല്‍ ഹൌസില്‍ ഹസന്റെ മകള്‍ ഫാത്തിമ എന്ന പാത്തുവാണു (45) കൊല്ലപ്പെട്ടത്. ദേഹമാസകലം പൊള്ളലേറ്റ പാത്തുവിനെ ജില്ലാ ആശുപത്രിയില്‍ പ്രഥമശുശ്രൂഷയ്ക്കുശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റിയെങ്കിലും രാത്രി 8.10നു മരിച്ചു.

പുലര്‍ച്ചെ അഞ്ചിനു കണ്ണൂരില്‍നിന്നു പുറപ്പെടേണ്ട ട്രെയിനില്‍ കയറിയ പാത്തുവിനു പിന്നാലെ എത്തിയ യുവാവ് മണ്ണെണ്ണ ഒഴിച്ചശേഷം തീകൊളുത്തുകയായിരുന്നുവെന്നാണു പോലീസ് കരുതുന്നത്. മണ്ണെണ്ണ കൊണ്ടുവന്നതെന്നു കരുതുന്ന കുപ്പി ബോഗിയില്‍നിന്നു ലഭിച്ചിട്ടുണ്ട്. വസ്ത്രത്തില്‍ ആളിപ്പടര്‍ന്ന തീയുമായി സ്ത്രീ ട്രെയിനില്‍നിന്നു പ്ളാറ്റ്ഫോമിലേക്കു ചാടി. യാത്രക്കാര്‍ വെള്ളമൊഴിച്ചാണു തീയണച്ചത്. സ്ത്രീ ധരിച്ചിരുന്ന ചുരിദാര്‍ പൂര്‍ണമായും കത്തി. ബോഗിയിലെ ഒരു സീറ്റും കത്തിനശിച്ചു.

തീകൊളുത്തിയ യുവാവ് ട്രെയിനില്‍നിന്നിറങ്ങിയോടി. ബഹളംകേട്ടെത്തിയ റെയില്‍വേ പോലീസാണു പാത്തുവിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. വിവരമറിഞ്ഞ് അഗ്നിശമനസേനയും സ്ഥലത്തെത്തിയിരുന്നു. കാസര്‍ഗോട്ടേക്കു പോകാനായി കോഴിക്കോട്ടുനിന്നു ട്രെയിനില്‍ കയറിയ തന്നെ മൂന്നുപേര്‍ പിന്തുടര്‍ന്നതിനാല്‍ കണ്ണൂരില്‍ ഇറങ്ങുകയായിരുന്നുവെന്നും ഇവരില്‍നിന്നു രക്ഷപ്പെടാന്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനില്‍ കയറി ഇരുന്നപ്പോള്‍ തീകൊളുത്തുകയായിരുന്നുവെന്നുമാണു പാത്തുവിന്റെ മൊഴി. എന്നാല്‍, ഇടയ്ക്കിടെ റെയില്‍വേ സ്റേഷനില്‍ ഇവരെ കാണാറുള്ളതായി പോലീസ് സൂചിപ്പിച്ചു. കോഴിക്കോട്ടുനിന്നു പാത്തുവിനെ പിന്തുടര്‍ന്നെത്തിയ യുവാവാണു തീകൊളുത്തിയതെന്നു സംശയിക്കുന്നതായും പോലീസ് പറഞ്ഞു.


യുവാവിനായി പോലീസ് തെരച്ചില്‍ നടത്തിയെങ്കിലും കണ്െടത്താനായില്ല. സംഭവം നടന്ന ബോഗി വേര്‍പെടുത്തിയശേഷം ഒരുമണിക്കൂര്‍ വൈകി രാവിലെ ആറിനാണ് എക്സിക്യൂട്ടീവ് എക്സ്പ്രസ് യാത്ര തിരിച്ചത്. ബോഗി പിന്നീടു ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിച്ചു.

സംഭവം നടക്കുന്നതിനു കുറച്ചുമുമ്പു റെയില്‍വേ പ്ളാറ്റ്ഫോമില്‍ മദ്യപിച്ചു ബഹളമുണ്ടാക്കിയ രണ്ടു തമിഴ്നാട് സ്വദേശികളെ റെയില്‍വേ പോലീസ് പിടികൂടിയിരുന്നു. ഈറോഡ് സ്വദേശി പളനിസ്വാമി (48), തഞ്ചാവൂര്‍ സ്വദേശി ചിദംബരം (45) എന്നിവരെയാണു പിടികൂടിയത്. എന്നാല്‍, ഇവര്‍ക്കു സംഭവവുമായി ബന്ധമുണ്െടന്നതിനു തെളിവൊന്നും ലഭിച്ചിട്ടില്ല.

കണ്ണൂര്‍ റെയില്‍വേ സ്റേഷനില്‍ സ്ത്രീയെ ട്രെയിനിലുള്ളില്‍ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച സംഭവത്തെക്കുറിച്ച് റെയില്‍വേ എസ്പി അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.