തൃശൂര്‍ ശക്തന്‍ സ്റാന്‍ഡില്‍ ബസുകള്‍ക്കിടയില്‍പ്പെട്ട് കണ്ടക്ടര്‍ മരിച്ചു
തൃശൂര്‍ ശക്തന്‍ സ്റാന്‍ഡില്‍ ബസുകള്‍ക്കിടയില്‍പ്പെട്ട്  കണ്ടക്ടര്‍ മരിച്ചു
Tuesday, October 21, 2014 12:30 AM IST
തൃശൂര്‍: പിന്നോട്ടെടുത്ത ബസിന്റെയും ട്രാക്കില്‍ കിടന്നിരുന്ന ബസിന്റെയും ഇടയില്‍പ്പെട്ടു കണ്ടക്ടര്‍ ചത ഞ്ഞരഞ്ഞു മരിച്ചു. തൃശൂര്‍ ശക്തന്‍ സ്റാന്‍ഡിലാണ് അപകടം.

വാടാനപ്പിള്ളി ചെമ്മാപ്പിളളി പഴയ പോസ്റ് ഓഫീസിനു സമീപം വേളയക്കാട്ട് മോഹന ന്റെ മകന്‍ ദിലീപ്(28) ആണു മരിച്ചത്. തൃശൂര്‍-വാടാനപ്പിള്ളി-ചെന്ത്രാപ്പിന്നി റൂട്ടിലോടുന്ന മനയ്ക്കലാത്ത് ബസിലെ കണ്ടക്ടറാണ്. ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു അപകടം.

ദിലീപ് ജോലിചെയ്യുന്ന മനയ്ക്കലാത്ത് ബസിനെ പാര്‍ക്കിംഗ് ഏരിയയില്‍നിന്നു ട്രാക്കിലേക്കു കയറ്റിയിടുന്നതിനായി പിന്നിലേക്ക് കൊണ്ടുവരുമ്പോഴാണ് അപകടം. വിസിലടിച്ചുകൊണ്ടു ദിലീപ് തന്നെയാണു ബസ് ഡ്രൈവര്‍ക്കു സിഗ്നല്‍ നല്‍കിയിരുന്നത്. റിവേഴ്സെടുക്കുന്ന ബസിന്റെ പിന്നിലായി നടക്കുകയായിരുന്നു ദിലീപ്. ട്രാക്കില്‍ ഈ സമയം കിരണ്‍ എന്ന മറ്റൊരു ബസ് നില്‍ക്കുന്നുണ്ടായിരുന്നു. ഇതു ശ്രദ്ധിക്കാതെ മനയ്ക്കലാത്ത് ബസിന്റെ ഡ്രൈവര്‍ ബസ് പിറകോട്ടെടുക്കുകയും രണ്ടു ബസിന്റെയും ഇടയില്‍പ്പെട്ടു ഞെരിഞ്ഞ് ദിലീപ് തത്ക്ഷണം മരിക്കുകയുമായിരുന്നു. തലച്ചോറും മറ്റും പുറത്തുവന്ന നിലയിലായിരുന്നു.


അപകടത്തെത്തുടര്‍ന്നു മനയ്ക്കലാത്ത് ബസിന്റെ ഡ്രൈവറും ബസിലെ ജീവനക്കാരും ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞെത്തിയ പോലീസും ആക്ട്സ് പ്രവര്‍ത്തകരും ചേര്‍ന്നാണു മൃതദേഹം പുറത്തെടുത്തു ജനറല്‍ ആശുപത്രിയിലേക്കു മാറ്റിയത്. ദിലീപ് അവിവാഹിതനാണ്. ദീപ, ദിവ്യ എന്നിവര്‍ സഹോദരിമാരാണ്.

ദിലീപിന്റെ മരണത്തില്‍ അനുശോചിച്ച് തൃശൂര്‍-കാഞ്ഞാണി റൂട്ടില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവച്ചു. അപകടത്തിനിടയാക്കിയ രണ്ടു ബസുകളും തൃശൂര്‍ ട്രാഫിക് സ്റേഷനിലേക്കു മാറ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.