കൈവെട്ടുകേസില്‍ തെളിവെടുപ്പു തുടങ്ങി
Thursday, October 2, 2014 12:30 AM IST
കൊച്ചി: മൂവാറ്റുപുഴയില്‍ കോളജ് അധ്യാപകന്‍ ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ കോടതിയുടെ തെളിവെടുപ്പു തുടങ്ങി. 101 ചോദ്യങ്ങളാണു കോടതി പ്രതികളോടു ചോദിച്ചത്. ഇന്നലെ നടപടികള്‍ പൂര്‍ത്തിയാവാത്തതിനാല്‍ കേസ് തിങ്കളാഴ്ചത്തേക്കു മാറ്റി.

മൂവാറ്റുപുഴ നിര്‍മല മാതാ പള്ളിയില്‍ നിന്നു കുടുംബാംഗങ്ങള്‍ക്കൊപ്പം വീട്ടിലേക്കു തിരിക്കുമ്പോഴാണ് 2010 ജൂലൈ നാലിന് പ്രഫ. ജോസഫ് ആക്രമിക്കപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് പൊലീസ് തയാറാക്കിയ കുറ്റപത്രത്തിലടക്കം 31 പേരാണു പ്രതിപ്പട്ടികയിലുള്ളത്. ഇതില്‍ പ്രധാന പ്രതികളായ എം.കെ. നാസര്‍, സവാദ്, സജില്‍ എന്നിവരടക്കം ആറുപേരെ ഇനിയും കണ്ടത്തെനായിട്ടില്ല. പ്രത്യേക എന്‍ഐഎ കോടതി ജഡ്ജി പി. ശശിധരനാണ് പ്രതികളെ വിചാരണ ചെയ്യുന്നത്. 304 സാക്ഷികളെയാണു കോടതി ഇതുവരെ കേസില്‍ വിസ്തരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.