അഞ്ചുപേരിലൂടെ സജി ജീവിക്കും
അഞ്ചുപേരിലൂടെ സജി ജീവിക്കും
Thursday, October 2, 2014 12:23 AM IST
പുതുവേലി(കൂത്താട്ടുകുളം): ദുഃ ഖത്തിന്റെ തിരത്തള്ളലിലും പ്രിയപ്പെട്ടവനെ മറ്റുള്ളവരിലൂടെയെങ്കിലും ദര്‍ശിക്കാനാവുമെന്ന ആഗ്രഹം സമ്മാനിച്ച തീരുമാനം അഞ്ചുപേര്‍ക്കു പുതുജീവനായി. വാഹനാപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ഈഴത്തടത്തില്‍ സജി സ്റീഫന്റെ(43) അവയവങ്ങള്‍ ദാനം ചെയ്താണു കുടുംബാംഗങ്ങള്‍ മാതൃകയായത്. കഴിഞ്ഞ ഞായറാഴ്ച രാവിലെ കൂത്താട്ടുകുളത്തുണ്ടായ വാഹനാപകടത്തിലാണു സജിക്കു ഗുരുതരമായ പരുക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ചികിത്സയിലിരിക്കേ ചൊവ്വാഴ്ച രാത്രിയില്‍ മരണം സംഭവിക്കുകയായിരുന്നു.

വര്‍ഷങ്ങളായി ചെന്നൈയില്‍ താമസമാക്കിയ സജി പുതുവേലിയിലെ വീട്ടിലെത്തി തിരികെ മടങ്ങവേയാണ് അപകടമുണ്ടായത്. ബസില്‍ നെടുമ്പാശേരിയിലേക്കു പോകുന്നതിനായി കൂത്താട്ടുകുളത്ത് എത്തിയതായിരുന്നു. റോഡിലൂടെ നടന്നുനീങ്ങവേ ഓട്ടോറിക്ഷ ഇടിച്ചു. ഓട്ടോറിക്ഷയ് ക്കും റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനുമിടയിലായി സജി ഞെരിഞ്ഞമര്‍ന്നു. ഗുരുതര മാ യി പരുക്കേറ്റ സജിയെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് എറണാകുളത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെന്റിലേറ്റര്‍ സഹായത്തില്‍ കഴിഞ്ഞിരുന്ന സജിയുടെ വൃക്കകളും കരളും കണ്ണുകളും ദാനം ചെയ്യാന്‍ കുടുംബാംഗങ്ങള്‍ തയ്യാറായതോടെ ആശുപത്രി അധികൃതര്‍ നടപടികള്‍ സ്വീകരിക്കുകയായിരു ന്നു.


ഒരു വര്‍ഷത്തോളമായി ലിബിയയില്‍ ജോലി ചെയ്യുന്ന സജി അവധിക്ക് ചെന്നൈയിലെ വീട്ടിലെത്തിയശേഷം പുതുവേലിയിലെ തറവാട്ടു വീട്ടിലെത്തിയതായിരുന്നു. സജിയുടെ സംസ്കാരം ഇന്നു പത്തിനു പുതുവേലി സെന്റ് ജോസഫ്സ് ക്നാനായ പള്ളിയില്‍. മാഞ്ഞൂര്‍ ചാമക്കാല കുടുംബാംഗം സിന്ധുവാണ് ഭാര്യ. ചെന്നൈയില്‍ വിദ്യാര്‍ഥികളായ ശാരോണ്‍, സാം എന്നിവരാണ് മക്കള്‍: സഹോദരങ്ങള്‍: ജോയി, മേരി, ആന്‍സി, മാത്യു, ലൂസി, തോമസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.