ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും കവര്‍ന്ന കേസില്‍ രണ്ടു പേര്‍കൂടി അറസ്റില്‍
ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും കവര്‍ന്ന കേസില്‍ രണ്ടു പേര്‍കൂടി അറസ്റില്‍
Tuesday, September 23, 2014 12:26 AM IST
കൊച്ചി: മധ്യവയസ്കനെ ഹോട്ടലില്‍ ഭീഷണിപ്പെടുത്തി പണവും ആഭരണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ രണ്ടുപേരെക്കൂടി പോലീസ് അറസ്റ് ചെയ്തു. മഞ്ചേശ്വരം മംഗളാപ്പാടി പച്ചിലംപാറയില്‍ ഉപ്പള സ്കൂളിനു സമീപം മുഹമ്മദ് ലത്തീഫ്, നിഷാര്‍ എന്നിവരെയാണ് സെന്‍ട്രല്‍ സിഐ വൈ. നിസാമുദ്ദീനും സംഘവും അറസ്റ് ചെയ്തത്. അയ്യപ്പന്‍കാവ് സ്വദേശി സെബാസ്റ്യനാണ് ഓഗസ്റ് അഞ്ചിനു കവര്‍ച്ചയ്ക്കിരയായത്. കേസില്‍ ഇവരുടെ സുഹൃത്തുക്കളായ മുനീര്‍, ഷറഫുദ്ദീന്‍ എന്നിവരെയും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാളെയും നേരത്തേ അറസ്റ് ചെയ്തിരുന്നു.


മറൈന്‍ ഡ്രൈവില്‍വച്ചു പരിചയപ്പെട്ട സെബാസ്റ്യനെ ഹോട്ടല്‍ മുറിയില്‍ കൊണ്ടുപോയാണു സംഘം പണവും സ്വര്‍ണവും കവര്‍ന്നത്. പിന്നീട് കെഎസ്ആര്‍ടിസി സ്റാന്‍ഡിനു സമീപത്ത് സെബാസ്റ്യനെ മര്‍ദിച്ചു തള്ളിയിട്ടശേഷം രക്ഷപ്പെടുകയായിരുന്നു.

വ്യാജവിലാസം നല്‍കിയാണ് സംഘം ഹോട്ടലില്‍ മുറിയെടുത്തിരുന്നത്. കാസര്‍ഗോഡ്, മഞ്ചേശ്വരം ഭാഗങ്ങളില്‍ നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ അറസ്റ് ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.