ശിവഗിരി മഠം രാഷ്ട്രീയ ആദര്‍ശങ്ങളുടെ പ്രചാരണവേദിയാകരുത്: വെള്ളാപ്പള്ളി നടേശന്‍
ശിവഗിരി മഠം രാഷ്ട്രീയ ആദര്‍ശങ്ങളുടെ പ്രചാരണവേദിയാകരുത്: വെള്ളാപ്പള്ളി നടേശന്‍
Monday, September 22, 2014 12:10 AM IST
ചേര്‍ത്തല : ശിവഗിരിമഠം രാഷ്ട്രീയ ആദര്‍ശങ്ങളുടെ പ്രചാരണ വേദിയാകരുതെന്നും സ്വാമിമാര്‍ അതിനു നിന്നുകൊടുക്കരുതെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശിവഗിരിമഠവും എസ്എന്‍ഡിപി യോഗവും മദ്യവ്യവസായികളില്‍നിന്നു സംഭാവന വാങ്ങിയിട്ടുണ്െടന്നത് എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മദ്യനിരോധനം അപ്രായോഗികമാണെന്ന നിലപാടില്‍നിന്നു താന്‍ പിന്നോട്ടില്ല:സ്വാമി ഋതംഭരാനന്ദയുടെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി. പാവപ്പെട്ട ബാര്‍ തൊഴിലാളികളെയും ബാര്‍ വ്യവസായത്തെയും സംരക്ഷിക്കാനുള്ള നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിലാണ്. ഇതിന്റെ പേരില്‍ മദ്യലോബിയുടെ ആളായി ചിത്രീകരിച്ചാലും കുഴപ്പമില്ല. മദ്യരാജാക്കന്മാരുടെ പണമുപയോഗിച്ചാണു ശിവഗിരി മഠവും ഉണ്ടാക്കിയത്. ഗുരു ജീവിച്ചിരുന്ന കാല ത്തുതന്നെ കുത്തകകളില്‍നിന്നു സഹാ യം വാങ്ങാറുണ്ടായിരുന്നു. ഇപ്പോഴും മദ്യരാജാക്കന്മാരുടെ സഹായം കിട്ടുന്നുണ്െടന്നും വെള്ളാപ്പള്ളി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.