പൂട്ടിയ ബാറുകള്‍ പരിശോധിക്കേണ്ട: കോടതി
Sunday, September 21, 2014 11:33 PM IST
കൊച്ചി: നിലവാരമില്ലെന്നു കണ്െടത്തി അടച്ചുപൂട്ടിയ 418 ബാറുകളില്‍ എക്സൈസ് പരിശോധന തുടരേണ്ടതില്ലെന്നു ജസ്റീസ് കെ.ടി. ശങ്കരന്‍, ജസ്റീസ് പി.ഡി. രാജന്‍ എന്നിവരുള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. സംസ്ഥാന സര്‍ക്കാര്‍ മദ്യനയം പ്രഖ്യാപിച്ചു നിയമനിര്‍മാണം നടത്തിയ സാഹചര്യത്തില്‍ ബാറുടമകള്‍ നേരത്തേ സമര്‍പ്പിച്ച അപ്പീല്‍ അപ്രസക്തമായെന്നു കോടതി ചൂണ്ടിക്കാട്ടി. ഡിവിഷന്‍ ബെഞ്ചിലെ പരാമര്‍ശങ്ങള്‍ കണക്കിലെടുക്കാതെ തന്നെ സിംഗിള്‍ ബെഞ്ച് ബാര്‍ ലൈസന്‍സ് കേസ് പരിഗണിക്കണമെന്നു കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

അപ്പീല്‍ അനുവദിക്കുകയാണെങ്കില്‍ സമയനഷ്ടം കൂടാതെ ബാറുകള്‍ക്കു പ്രവര്‍ത്തിക്കാനാകണം എന്നു പരിഗണിച്ചാണു നിലവാരം സംബന്ധിച്ച പരിശോധന നടത്താന്‍ നിര്‍ദേശിച്ചിരുന്നത്. അപ്പോള്‍ സര്‍ക്കാര്‍ നയതീരുമാനം എടുത്തിരുന്നില്ല. നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാര്‍ നടപടികളില്‍ ഇടപെടാനാവില്ല. സംസ്ഥാനത്തു മദ്യനയം സംബന്ധിച്ചു നിയമനിര്‍മാണം നടത്തിയ സാഹചര്യത്തില്‍ അപ്പീലുകള്‍ നിലനില്‍ക്കുന്നതല്ലെന്ന അഡ്വക്കറ്റ് ജനറല്‍ കെ.പി. ദണ്ഡപാണിയുടെ വാദം അംഗീകരിച്ചാണു ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.


നിലവാരമില്ലെന്നു കണ്െടത്തി അടച്ചുപൂട്ടിയ 418 ബാറുകളുടെയും ലൈസന്‍സ് പുതുക്കേണ്ടതില്ലെന്ന് ഏപ്രില്‍ രണ്ടിലെ മന്ത്രിസഭായോഗമാണു തീരുമാനിച്ചത്. എന്നാല്‍, അടച്ചുപൂട്ടിയ പല ബാറുകളും ഉന്നത നിലവാരം പുലര്‍ത്തുന്നവയാണെന്നും ലൈസന്‍സ് നിഷേധിച്ച നടപടി അംഗീകരിക്കാനാവില്ലെന്നുമായിരുന്നു അപ്പീലിലെ വാദം.

സംസ്ഥാനത്തു പ്രവര്‍ത്തിക്കു ന്ന 312 ബാറുകള്‍ക്കും നിലവാരമില്ലാത്ത 418 ബാറുകള്‍ക്കും ലൈസന്‍സ് പുതുക്കി നല്‍കേണ്ടതില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ചോദ്യം ചെയ്തു സമര്‍പ്പിച്ച ഒരുകൂട്ടം അപ്പീലുകള്‍ നേരത്തേ ഹൈക്കോടതി തള്ളിയിരുന്നു.

സംസ്ഥാന സര്‍ക്കാരിനു നയതീരുമാനത്തിനുള്ള അധികാരമുണ്െടന്നും മദ്യനയവുമായി ബന്ധപ്പെട്ട നിയമനിര്‍മാണം പൂര്‍ത്തിയാക്കിയ നടപടി ചോദ്യം ചെയ്യാനാവില്ലെന്നും വിലയിരുത്തിയായിരുന്നു കോടതിയുടെ തീരുമാനം. ഈ സാഹചര്യത്തില്‍ ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ടു സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള ഹര്‍ജി മാത്രമാണു ഹൈക്കോടതിയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.