മദ്യനയം യാഥാര്‍ഥ്യ ബോധമില്ലാത്തതെന്നു ബാറുടമകള്‍
മദ്യനയം യാഥാര്‍ഥ്യ ബോധമില്ലാത്തതെന്നു ബാറുടമകള്‍
Saturday, September 20, 2014 12:29 AM IST
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം യാഥാര്‍ഥ്യബോധമില്ലാത്തതാണെന്നു ബാറുടമകള്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ബാറുകള്‍ അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കിയ സര്‍ക്കാര്‍ ഈ മേഖലയില്‍ തൊഴിലെടുക്കുന്നവരെക്കുറിച്ചു ചിന്തിച്ചില്ലെന്നും ബാറുടമകള്‍ക്കായി ഹാജരായ അഭിഭാഷകര്‍ വാദിച്ചു. ജസ്റീസ് കെ. സുരേന്ദ്രമോഹനാണു ഹര്‍ജികള്‍ പരിഗണിക്കുന്നത്.

കാലാവധി പൂര്‍ത്തിയാക്കും മുമ്പ് ലൈസന്‍സ് റദ്ദാക്കാനുള്ള സര്‍ക്കാര്‍ നടപടി വിവേചനപരമാണെന്നു ബാറുടമകള്‍ക്കു വേണ്ടി ഹാജരായ സീനിയര്‍ അഡ്വക്കറ്റ് കെ. രാംകുമാര്‍ വാദിച്ചു. ക്ളാസിഫൈഡ് ഹോട്ടല്‍സ് ആന്‍ഡ് റസ്ററന്റ്സിനു വേണ്ടി മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലും പ്രമുഖ അഭിഭാഷകയുമായ ഇന്ദിര ജയ്സിംഗ് ഇന്നു ഹാജരാകും. 418 ബാറുകള്‍ അടച്ചുപൂട്ടിയ സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്തു സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ ജസ്റീസ് കെ.ടി. ശങ്കരന്‍, ജസ്റീസ് പി.ഡി. രാജന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഇന്നു പരിഗണിക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.