മനോജ് വധം: പ്രകാശനില്‍നിന്നു ലഭിച്ചതു നിര്‍ണായക വിവരങ്ങള്‍
മനോജ് വധം: പ്രകാശനില്‍നിന്നു ലഭിച്ചതു നിര്‍ണായക വിവരങ്ങള്‍
Wednesday, September 17, 2014 12:22 AM IST
തലശേരി: ആര്‍എസ്എസ് നേതാവ് മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പോലീസ് കസ്റഡിയില്‍ കഴിയുന്ന മുഖ്യപ്രതി വിക്രമന്‍ ചോദ്യം ചെയ്യലില്‍ കൊലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുറന്നുപറഞ്ഞുതുടങ്ങിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍. ആദ്യം സഹകരിക്കാതിരുന്ന വിക്രമന്‍ തെളിവുകളും കസ്റഡിയിലായവരുടെ മൊഴികളും നിരത്തിയുള്ള ചോദ്യംചെയ്യലില്‍ പിടിച്ചുനില്‍ക്കാന്‍ പറ്റാതെ വിവരങ്ങള്‍ തുറന്നുപറഞ്ഞു തുടങ്ങുകയായിരുന്നു.

കൊലപാതകത്തിനും അതിനുശേഷം പ്രതികളുടെ ഒളിവുവാസത്തിനും ഉന്നതതല ഗൂഢാലോചന നടന്നെന്നും സിപിഎം നേതൃത്വത്തിന്റെ വ്യക്തമായ ഇടപെടലുകള്‍ ഇക്കാര്യത്തിലുണ്െടന്നും ഇതിനകംതന്നെ വ്യക്തമായതായി അന്വേഷണസംഘം സൂചിപ്പിക്കുന്നു. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ നടന്നതുപോലുള്ള പാര്‍ട്ടി ഇടപെടലാണു മനോജ് വധത്തിലും നടന്നതെന്നാണു സൂചന. ജില്ലാ നേതാക്കളിലേക്ക് അന്വേഷണം എത്തിയേക്കുമെന്ന സൂചനകളും ക്രൈംബ്രാഞ്ച് സംഘം നല്‍കുന്നു.

കഴിഞ്ഞ 11ന് കോടതിയില്‍ കീഴടങ്ങിയ വിക്രമനെ അന്നുതന്നെ പോലീസ് കസ്റഡിയില്‍ വിട്ടുകിട്ടിയിരുന്നു. തുടക്കത്തില്‍ത്തന്നെ കുറ്റസമ്മതം നടത്തിയെങ്കിലും യാഥാര്‍ഥ്യവുമായി ഒട്ടും ബന്ധമില്ലാത്ത കെട്ടിച്ചമച്ച കഥയാണു വിക്രമന്‍ ആദ്യം പറഞ്ഞത്. എന്നാല്‍, കൂടുതല്‍ പേരെ കസ്റഡിയിലെടുക്കുകയും വിക്രമന്റെ മുഖാമുഖമിരുത്തി ചോദ്യംചെയ്യുകയും ചെയ്തതോടെ ആദ്യം പറഞ്ഞ കാര്യങ്ങള്‍ തിരുത്തിപ്പറയേണ്ടിവരികയായിരുന്നു.

മനോജിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങളെക്കുറിച്ചു വിക്രമന്‍ വിവരങ്ങള്‍ നല്കിയതായി അറിയുന്നു. സംഭവം നടന്ന ശേഷം മറ്റൊരു സംഘം ആയുധങ്ങള്‍ വാങ്ങിക്കൊണ്ടു പോയെന്നാണു വിവരം. ആയുധങ്ങള്‍ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചെന്നായിരുന്നു വിക്രമന്‍ ആദ്യം പറഞ്ഞത്. പിന്നീടുള്ള ചോദ്യംചെയ്യലില്‍ ആയുധങ്ങള്‍ ചാടാലപ്പുഴയില്‍ എറിഞ്ഞതായി മാറ്റിപ്പറഞ്ഞു. ഈ രണ്ട് സ്ഥലങ്ങളിലും അന്വേഷണ സംഘം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്െടത്താനായില്ല. പിന്നീടുള്ള ചോദ്യം ചെയ്യലിലാണ് ആയുധങ്ങള്‍ കൊണ്ടുപോയവരെക്കുറിച്ചുള്ള വിവരങ്ങള്‍ വിക്രമന്‍ പോലീസിനോടു പങ്കുവച്ചത്. ഈ സംഘത്തെ കണ്െടത്താന്‍ പോലീസ് നീക്കമാരംഭിച്ചിട്ടുണ്ട്.


വിക്രമന് ഒളിവില്‍ പോകാന്‍ ഒത്താശചെയ്തു കൊടുത്തതിനു തിങ്കളാഴ്ച രാത്രി അറസ്റിലായ സിപിഎം ലോക്കല്‍ കമ്മറ്റി അംഗവും സിപിഎം നിയന്ത്രണത്തിലുള്ള പാട്യം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ സെക്രട്ടറിയുമായ ഈസ്റ് കതിരൂരിലെ സി. പ്രകാശനില്‍നിന്നു വിലപ്പെട്ട വിവരങ്ങളാണ് അന്വേഷണസംഘത്തിനു ലഭിച്ചത്. സിപിഎമ്മിന്റെ ജില്ലയിലെ പ്രമുഖ നേതാവിന്റെ സന്തതസഹചാരിയായ പ്രകാശനില്‍നിന്നു രണ്ടുദിവസം നീണ്ടുനിന്ന ചോദ്യംചെയ്യലിനൊടുവിലാണു കുറ്റസമ്മതമൊഴി ലഭിച്ചത്.

കൊലയ്ക്കുശേഷം മുഖ്യപ്രതി വിക്രമനടക്കമുള്ള പ്രതികള്‍ ഒളിവില്‍ കഴിഞ്ഞത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പ്രകാശനില്‍നിന്നു ലഭിച്ചു. കൊല നടന്ന സമയത്തു ബോംബിന്റെ ചീളുകള്‍ തെറിച്ചു പരിക്കേറ്റ വിക്രമനെ സിപിഎം നിയന്ത്രണത്തിലുള്ള പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലാണു ചികിത്സ നടത്തിയത്. പയ്യന്നൂര്‍ മേഖലയിലെ ഒരു വീട്ടിലാണ് ഇയാളെ ആദ്യം ഒളിവില്‍ പാര്‍പ്പിച്ചിരുന്നത്. ഇതിന്റെ ഭാഗമായി പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി ഓഫീസില്‍ ഗൂഢാലോചന നടന്നതായും വ്യക്തമായിട്ടുണ്ട്. വിക്രമന്‍ കോടതിയില്‍ കീഴടങ്ങുന്നതിന്റെ തലേദിവസം കണ്ണൂരിലെ ഒഴിഞ്ഞ വീട്ടിലെത്തി താമസിച്ചു. ഇവിടെനിന്നാണ് ഇയാള്‍ കോടതിയിലെത്തിയത്.

കേസിലെ മറ്റൊരു പ്രധാന കണ്ണിയെന്നു പോലീസ് സംശയിക്കുന്ന സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം രാമചന്ദ്രനാണു പ്രതികളുടെ ഒളിവാസത്തിനു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയതെന്നു പോലീസ് കണ്െടത്തിയിട്ടുണ്ട്. ഇയാളുടെ വീട്ടില്‍ പോലീസ് തിങ്കളാഴ്ച അര്‍ധരാത്രി മിന്നല്‍ റെയ്ഡ് നടത്തിയെങ്കിലും പിടികൂടാനായില്ല.

പ്രകാശനെ പോലീസ് കസ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യുന്നതോടെ കൊലയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന വിശ്വാസത്തിലാണ് അന്വേഷണസംഘം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.