റബര്‍ ഇറക്കുമതി നിരോധിക്കണം: കെ.എം. മാണി
റബര്‍ ഇറക്കുമതി നിരോധിക്കണം: കെ.എം. മാണി
Wednesday, September 17, 2014 12:40 AM IST
കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ റബറിന്റെയും റബര്‍ ഉത്പന്നങ്ങളുടെയും ഇറക്കുമതി നിരോധിക്കണമെന്നു ധനമന്ത്രി കെ.എം. മാണി. കേരള കോണ്‍ഗ്രസ്-എം ജില്ലാ നേതൃസംഗമം കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അന്താരാഷ്ട്ര വിപണിയില്‍ വില കുറഞ്ഞതാണു റബറിന്റെ വിലത്തകര്‍ച്ചയ്ക്കു കാരണം. റബറിന്റെ ഇറക്കുമതി ചുങ്കം ഉയര്‍ത്തണം. റബര്‍ സംഭരണത്തിനായി 25 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ആവശ്യാനുസരണം ഇതിനായി ഇനിയും തുക അനുവദിക്കും. റബര്‍ കര്‍ഷകരെ സംരക്ഷിക്കുന്നതില്‍ പാര്‍ട്ടിയും സര്‍ക്കാരും പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ കര്‍ഷക പാര്‍ട്ടിയാണു കേരള കോണ്‍ഗ്രസ്. റബറിന്റെ വിലത്തകര്‍ച്ചയില്‍ പ്രതിഷേധിച്ച് 22ന് കോട്ടയം റബര്‍ ബോര്‍ഡിനു മുന്നിലേക്കു കേരള കോണ്‍ഗ്രസ് മാര്‍ച്ച് നടത്തും. പല പ്രാദേശിക പാര്‍ട്ടികളും ഈ കാലയളവില്‍ ഉയര്‍ന്നു വന്നെങ്കിലും അവയെല്ലാം പാതിവഴിയില്‍ അസ്തമിച്ചു പോയി.


അധ്വാനവര്‍ഗ സിദ്ധാന്തം ആവിഷ്കരിച്ചതാണു കേരള കോണ്‍ഗ്രസ് ഇന്നും നിലനില്‍ക്കാന്‍ കാരണം. ചെറുകിട കര്‍ഷകരെയും ഇതര മേഖലയിലെ ചെറുകിടക്കാരെയും വളര്‍ത്തിക്കൊണ്ടുവരേണ്ടതുണ്െടന്നും മാണി കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.