അമ്മയുടെയും മകന്റെയും മൃതദേഹങ്ങള്‍ വീടിനുള്ളില്‍ ജീര്‍ണിച്ച നിലയില്‍
അമ്മയുടെയും മകന്റെയും മൃതദേഹങ്ങള്‍  വീടിനുള്ളില്‍ ജീര്‍ണിച്ച നിലയില്‍
Wednesday, September 17, 2014 12:30 AM IST
ചങ്ങനാശേരി: ദുരൂഹമായ സാഹചര്യത്തില്‍ അമ്മയുടെയും മകന്റെയും മൃതദേഹങ്ങള്‍ വീടിനുള്ളില്‍ കണ്െടത്തി. ചങ്ങനാശേരി കടമാന്‍ചിറ പുത്തന്‍പറമ്പില്‍ സ്കറിയയുടെ ഭാര്യ ഗ്രേസമ്മ സ്കറിയ (65), മകന്‍ സോണി സ്കറിയ (33) എന്നിവരെയാണു മരിച്ചനിലയില്‍ കണ്െടത്തിയത്. ഗ്രേസമ്മയുടെ മൃതദേഹം മുറിക്കുള്ളിലെ കട്ടിലിലും മകന്‍ സോണിയുടെ ശരീരം മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലുമാണു കണ്െടത്തിയത്. അമ്മയെ കഴുത്തറുത്തു കൊന്നശേഷം മകന്‍ ജീവനൊ ടുക്കിയതാകാമെന്നാണു പോലീസിന്റെ നിഗമനം. കഴുത്തില്‍ വെട്ടുകത്തികൊണ്ട് വെട്ടേറ്റു മുറിഞ്ഞ നിലയിലാണു മൃതദേഹം കട്ടിലില്‍ കാണപ്പെട്ടത്. ചോര പുരണ്ട വെട്ടുകത്തിയും രണ്ടു കത്തികളും അടുക്കളയില്‍ നിന്നു പോലീസ് കണ്െടടുത്തു.

അടുക്കളയിലും മുറിയിലും ഹാളിലും ചോര ഉണങ്ങി കിടപ്പുണ്ടായിരുന്നു. കേറ്ററിംഗ് ജോലിക്കാരനായിരുന്ന സോണിക്ക് മാനസിക അസ്വാസ്ഥ്യം ഉള്ളതായി സമീപവാസികള്‍ പറഞ്ഞു. ഞായറാഴ്ച മുതല്‍ ഇവരുടെ വീട് അടഞ്ഞു കിടക്കുന്ന നിലയിലായിരുന്നു. ഇരുവരും എവിടെയെങ്കിലും പോയിരിക്കാം എന്നായിരുന്നു നാട്ടുകാര്‍ കരുതിയിരുന്നത്. മൂന്നു ദിവസമായി സുഹൃത്തിനെ കാണാതിരുന്നതിനെത്തുടര്‍ന്ന് ഇന്നലെ രാവിലെ വീട്ടില്‍ എത്തിയ സുഹൃത്ത് റോയി കതകില്‍ മുട്ടിവിളിച്ചെങ്കിലും ആരും വിളികേട്ടില്ല. തുടര്‍ന്നു ജനല്‍പാളി തുറന്നു നോക്കുമ്പോഴാണ് ഹാളിലെ ഫാനിന്റെ കൊളുത്തില്‍ തൂങ്ങിയ നിലയില്‍ സോണിയുടെ മൃതദേഹം കണ്ടത്.


തുടര്‍ന്ന് ഇയാള്‍ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ പോലീസിനെ വിവരം അറിയിച്ചു. സംഭവസ്ഥലത്തെത്തിയ പോലീസ് കതക് പൊളിച്ച് അകത്തു കയറി പരിശോധിച്ചപ്പോഴാണ് ഗ്രേസമ്മയെ കിടപ്പുമുറിയിലെ കട്ടിലില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്െടത്തിയത്. ശനിയാഴ്ച രാത്രിയില്‍ ഇവരെ രണ്ടുപേരെയും വീട്ടില്‍ കണ്ടിരുന്നതായി സമീപവാസികള്‍ പറഞ്ഞു.30 വര്‍ഷമായി ഇവിടെ താമസിക്കുന്ന ഇവര്‍ നാട്ടുകാരുമായോ ബന്ധുക്കളുമായോ യാതൊരു ബന്ധവും പുലര്‍ത്തിയിരുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.

സംഭവം ഞായറാഴ്ച നടന്നിരിക്കാമെന്നാണു പോലീസ് കരുതുന്നത്. മൃതദേഹം ജീര്‍ണിച്ച് ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിരുന്നു. ഡിവൈസ്എസ്പി കെ. ശ്രീകുമാര്‍, സിഐ കെ.കെ. സജീവ്, തൃക്കൊടിത്താനം എസ്ഐ കെ.പി. വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഇരുവരുടേയും സംസ്കാരം നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.