ഹാജിമാരുടെ മദീനാ സന്ദര്‍ശനം ഹജ്ജ് കഴിഞ്ഞതിനുശേഷം
Tuesday, September 16, 2014 12:34 AM IST
കൊണ്േടാട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ ഹജ്ജിനു പോയ 700 തീര്‍ഥാടകര്‍ മക്കയിലെത്തി. തീര്‍ഥാടകരുടെ മദീനാ സന്ദര്‍ശനം ഹജ്ജ് കര്‍മം കഴിഞ്ഞതിനുശേഷം മാത്രം. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഇന്നലെയുള്ള രണ്ടാമത്തെ വിമാനത്തില്‍ ഒരു വോളണ്ടിയര്‍ ഉള്‍പ്പടെ 350 തീര്‍ഥാടകരാണു യാത്രയായത്. ഇവരില്‍ 185 പുരുഷന്‍മാരും 165 സ്ത്രീകളുമാണ്. സമയ ഷെഡ്യൂളിനനുസരിച്ചു സൌദി വിമാനം വൈകുന്നേരം 4.35നു തന്നെ കരിപ്പൂര്‍ വിട്ടു. മലപ്പുറം, കോഴിക്കോട് ജില്ലക്കാരാണ് ഇന്നലെ പുറപ്പെട്ടവരില്‍ ഏറെയും. ഹജ്ജിനു പോയ ആദ്യസംഘം മക്കയിലെത്തി ഉംറ കര്‍മം നിര്‍വഹിച്ചതായി ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം.ബാപ്പു മുസ്ലിയാര്‍ പറഞ്ഞു.

പ്രയാസങ്ങള്‍ ഒന്നുമില്ലാതെ തന്നെ രണ്ടു സംഘങ്ങള്‍ക്കും മക്കയില്‍ എത്താന്‍ ആയിട്ടുണ്ട്. ഗ്രീന്‍, ആസീസിയ കാറ്റഗറികളിലാണ് ഹാജിമാര്‍ക്ക് താമസം ഒരുക്കിയിട്ടുള്ളത്. ഹജ്ജ് കമ്മിറ്റി അയച്ച വോളണ്ടിയര്‍മാരും വകുപ്പ് അധികൃതരും കേരളത്തിലെ ഹാജിമാരുടെ കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുന്നുണ്െടന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ഹജ്ജ് വിമാനഷെഡ്യൂള്‍ രണ്ടാംഘട്ടത്തിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ആയതിനാല്‍ കേരളത്തില്‍ നിന്നു ഹജ്ജ് തീര്‍ഥാടകരുടെ മദീന സന്ദര്‍ശനം ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തീകരിച്ചതിനുശേഷമായിരിക്കും ആരംഭിക്കുക. എട്ടുദിവസമാണ് മദീനയിലുള്ള താമസം. ആയതിനാലാണ് മദീനയില്‍നിന്നു കരിപ്പൂരിലേക്ക് മടക്ക വിമാനസര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ആദ്യവിമാനങ്ങളില്‍ ഹജ്ജിനു പുറപ്പെട്ടവരായിരിക്കും മദീനയിലേക്ക് ആദ്യം പോവുക. മടക്ക സര്‍വീസുകളും ഈ രീതിയില്‍ തന്നെയാണു ക്രമീകരിച്ചിട്ടുള്ളത്. എട്ടുദിവസത്തെ മദീനയിലുള്ള താമസത്തിനു സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്െടന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ഹജ്ജ് കമ്മിറ്റ്ിക്കു കീഴില്‍ ഹജ്ജിനു പോകാന്‍ ഇന്നലെയും 47 പേര്‍ക്ക് അവസരം ലഭിച്ചിട്ടുണ്ട്. ഇതോടെ കേരളത്തില്‍ നിന്നു ഹജ്ജിനു അവസരം ലഭിച്ചവരുടെ എണ്ണം 6569 ആയി. ഇന്നു രണ്ടു വിമാനങ്ങളിലായി 700 തീര്‍ഥാടകരാണ് ഹജ്ജിനായി പുറപ്പെടുന്നത്. 350 പേര്‍ വീതമുള്ള ആദ്യവിമാനം ഉച്ചയ്ക്ക് 12.05നും രണ്ടാമത്തെ വിമാനം വൈകിട്ടു 4.35നും കരിപ്പൂരില്‍ നിന്നും പുറപ്പെടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.