കാഷ്മീരില്‍ കുടുങ്ങിയ മലയാളികളെയെല്ലാം നാട്ടിലെത്തിച്ചു: രമേശ് ചെന്നിത്തല
കാഷ്മീരില്‍ കുടുങ്ങിയ മലയാളികളെയെല്ലാം നാട്ടിലെത്തിച്ചു: രമേശ് ചെന്നിത്തല
Monday, September 15, 2014 12:09 AM IST
തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഒരു മാസത്തെ ശമ്പളം ഉള്‍പ്പെടെയുള്ള മുഴുവന്‍ ആനുകൂല്യങ്ങളും കാഷ്മീര്‍ ദുരിതാശ്വാസ നിധിയിലേ ക്കു സംഭാവനയായി നല്‍കും. മന്ത്രിയുടെ ഓഫീസ് ജീവനക്കാര്‍ തങ്ങളുടെ ഒരു ദിവസത്തെ വേതനമായിരിക്കും കാഷ്മീര്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കുക എന്നും ആഭ്യന്തര മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കാഷ്മീരില്‍ കുടുങ്ങിയ മലയാളികളുടെ അവസാന സംഘത്തെയും സുരക്ഷിതമായി ഡല്‍ഹിയിലെത്തിച്ചതായി രമേശ് ചെന്നിത്തല അറിയിച്ചു. ശ്രീനഗറിലെ ബിര്‍ജു ഹോട്ടലില്‍ കുടുങ്ങിയിരുന്ന എട്ടംഗ തീര്‍ഥാടക സംഘത്തെയാണു ഡല്‍ഹിയിലെത്തിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന്റെ അവസാനഘട്ടത്തിലാണ് ഇവര്‍ ഇവിടെ കുടുങ്ങിയ വിവരം ലഭിച്ചത്. ഇതോടെ കാഷ്മീരിലെ പ്രളയഭൂമിയില്‍ അകപ്പെട്ടെന്നു വിവരം ലഭിച്ച എല്ലാ മലയാളികളെയും സുരക്ഷിത ഇടങ്ങളിലെത്തിച്ചെന്നു രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയ ആഭ്യന്തരമന്ത്രി അറിയിച്ചു.


ശ്രീനഗര്‍ വിമാനത്താവളത്തിലും ഡല്‍ഹിയിലും സംസ്ഥാന പോലീസ് ആസ്ഥാനത്തും പ്രവര്‍ത്തിച്ചിരുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു. ഇനിയും ആരെങ്കിലും പ്രളയബാധിത പ്രദേശങ്ങളില്‍ കുടുങ്ങിയിട്ടുണ്െടന്ന വിവരം ലഭിച്ചാല്‍ അവരെക്കൂടി രക്ഷപ്പെടുത്താന്‍വേണ്ടിയാ ണിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.