മത്സ്യമേഖലയിലെ വിവിധ പദ്ധതികള്‍ക്ക് 40 കോടി: മന്ത്രി കെ. ബാബു
മത്സ്യമേഖലയിലെ വിവിധ പദ്ധതികള്‍ക്ക് 40 കോടി: മന്ത്രി കെ. ബാബു
Wednesday, September 3, 2014 12:38 AM IST
തിരുവനന്തപുരം: മത്സ്യമേഖലയിലെ വിവിധ പദ്ധതികള്‍ക്ക് 4033.85 ലക്ഷം രൂപ അനുവദിച്ച് അംഗീകാരം നല്‍കിയതായി ഫിഷറീസ്, തുറമുഖ മന്ത്രി കെ. ബാബു അറിയിച്ചു. തിരുവനന്തപുരത്തു ചേര്‍ന്ന ഉന്നതതല യോഗമാണു പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയത്.

മത്സ്യസമൃദ്ധി പദ്ധതിക്ക് 2037.60 ലക്ഷം രൂപ അനുവദിച്ചു. ഇതില്‍ 1337.60 ലക്ഷം രൂപ ആര്‍കെവിവൈ പദ്ധതി പ്രകാരം ലഭിക്കും. അക്വാകള്‍ച്ചര്‍ വികസനവുമായി ബന്ധപ്പെട്ട ഈ പദ്ധതിയിലൂടെ ഉള്‍നാടന്‍ മത്സ്യോത്പാദനം വര്‍ധിക്കുമെന്ന് മന്ത്രി അറിയിച്ചു.

തിരുവനന്തപുരം ജില്ലയിലെ നെയ്യാറില്‍ അലങ്കാര മത്സ്യകൃഷി വികസനത്തിനായി നാഷണല്‍ സെന്റര്‍ ഫോര്‍ ഓര്‍ണമെന്റല്‍ ഫിഷസ് സ്ഥാപിക്കും. ഇതിനായി 660 ലക്ഷം രൂപയുടെ പദ്ധതിക്കാണ് അംഗീകാരം നല്‍കിയിരിക്കുന്നത്.

കൊല്ലം ജില്ലയില്‍ ഫിഷ് സീഡ് ഹാച്ചറി സ്ഥാപിക്കാന്‍ 51.5 ലക്ഷം രൂപ അനുവദിച്ചു. തേവളളിയില്‍ മത്സ്യകര്‍ഷക പരിശീലന കേന്ദ്രം സ്ഥാപിക്കും. ഇതിനായി 75 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. കുളത്തൂപ്പുഴ പഞ്ചായത്തില്‍ ഫിഷ് സീഡ് ഹാച്ചറിയും അക്വാപാര്‍ക്കും നിര്‍മിക്കുവാന്‍ 345.75 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. രണ്ടു ഘട്ടങ്ങളിലായാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ പാണാവള്ളിച്ചിറ ഫിഷറീസ് കോംപ്ളക്സില്‍ സിപ്രിനസ് കള്‍ച്ചര്‍ പദ്ധതി ആരംഭിക്കുന്നതിനായി 25 ലക്ഷം രൂപ അനുവദിച്ചു.


എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ പളളിമറ്റംതോട്ടില്‍ ഓരുജല മത്സ്യകൃഷി പദ്ധതി ആരംഭിക്കും. ഇതിനായി 89 ലക്ഷം രൂപയുടെ പദ്ധതിക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ ഫിഷ് മള്‍ട്ടിപ്ളിക്കേഷന്‍ സെന്റര്‍ (477 ലക്ഷം രൂപ), കൂട് കൃഷി പദ്ധതി (273 ലക്ഷം രൂപ) എന്നീ പദ്ധതികള്‍ക്കും അനുമതി നല്‍കിയിട്ടുണ്െടന്നു മന്ത്രി കെ. ബാബു അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.