നെല്ലിയാമ്പതി കേസില്‍ സിബിഐ അന്വേഷണം അവസാനിപ്പിച്ചു
Sunday, August 24, 2014 12:05 AM IST
കൊച്ചി: നെല്ലിയാമ്പതിയില്‍ സര്‍ക്കാര്‍ എസ്റേറ്റ് പണയം വച്ചു കോടികളുടെ വായ്പ നേടിയെന്ന കേസില്‍ സിബിഐ അന്വേഷണം അവസാനിപ്പിച്ചു. മീര ഫ്ളോര്‍സ് എസ്റേറ്റ് കേസിലാണു സിബിഐ തിരുവനന്തപുരം യൂണിറ്റ് അന്വേഷണം നിര്‍ത്തി എറണാകുളം സിജെഎം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.

വനഭൂമി പണയപ്പെടുത്തിയതിനു തെളിവില്ലെന്നും പാട്ടക്കരാര്‍ കൈമാറ്റം സിവില്‍ സ്വഭാവത്തിലുള്ളതാണെന്നും ചൂണ്ടിക്കാട്ടിയാണു സിബിഐ അന്വേഷണം നിര്‍ത്തിയത്. മീര ഫ്ളോര്‍സ് എസ്റേറ്റ് പാട്ടത്തിനെടുത്തിരുന്ന കണ്ണൂര്‍ പയ്യല്ലൂര്‍ ചക്കാട്ട് സെബാസ്റ്യന്‍, ഭാര്യ ഫിലോമിന ച ക്കാട്ട് എന്നിവരെയും കെഎസ്ഐഡിസി അധികൃതര്‍, റവന്യൂ, രജിസ്ട്രേഷന്‍ വകുപ്പ് എന്നിവരെയും എതിര്‍കക്ഷികളാക്കി രജിസ്റര്‍ ചെയ്ത കേസാണു സിബിഐ അവസാനിപ്പിച്ചത്.

എസ്റേറ്റ് പാട്ടത്തിനെടുത്തവര്‍ അതു പണയം വച്ചു കെഎസ്ഐഡിസിയില്‍നിന്ന് ഒമ്പതു കോടിയിലേറെ രൂപ വായ്പയെടുത്തെന്ന ആരോപണത്തിന് അടിസ്ഥാനമില്ലെന്നു സിബിഐ ചൂണ്ടിക്കാട്ടി. സെക്യൂരിറ്റി വാങ്ങാതെയാണു കെഎസ്ഐഡിസി വാ യ്പ അനുവദിച്ചതെന്നാണു സിബിഐയുടെ അന്വേഷണത്തില്‍നിന്നു വ്യക്തമായത്. വായ്പ തിരിച്ചടയ്ക്കാതെ വന്നതോടെ 486.63 ഏക്കറുള്ള മീര ഫ്ളോര്‍സ് എസ്റേറ്റ് കണ്ടുകെട്ടി. കെഎസ്ഐഡിസിക്കു വായ്പത്തുക ലഭിക്കാന്‍ വസ്തു ലേലത്തിനു വയ്ക്കാന്‍ തീരുമാനിച്ചപ്പോഴാണ് ഇതു വനഭൂമിയാണെന്ന കാര്യം അറിയുന്നത്. തുടര്‍ന്ന് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പാര്‍ക്കിനായി ഇവരുടെ സ്ഥലം ഏറ്റെടുത്ത സര്‍ക്കാര്‍ 2.31 കോടി രൂപ കെഎസ്ഐഡിസിക്കു നല്‍കി. ഉടമകളില്‍നിന്നടക്കം മൊത്തം 10 കോടിയിലേറെ രൂപ കെഎസ്ഐഡിസിക്കു കിട്ടിയിട്ടുണ്െടന്നും സിബിഐ വ്യക്തമാക്കി. പാലക്കാട് പാടഗിരി പോലീസാണു സംഭവവുമായി ബന്ധപ്പെട്ട് ആദ്യം കേസ് രജിസ്റര്‍ ചെയ്തത്. പിന്നീടു ക്രൈം ബ്രാഞ്ചും തുടര്‍ന്നു സിബിഐയും ഏറ്റെടുത്തു.


ചെറുനെല്ലി, കാരാപ്പാറ, ബ്രൂക്ലാന്‍ഡ്, സീതാമൌണ്ട്, ലക്ഷ്മി എന്നീ എസ്റേറ്റുകളുമായി ബന്ധപ്പെട്ട കേസിനൊപ്പമാണ് ഈ കേസും ഏറ്റെടുത്തത്. എസ്റേറ്റുകള്‍ പിടിച്ചെടുത്തതിനെതിരേ പാട്ട കൈവശക്കാര്‍ നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതിയില്‍ നില നില്‍ക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.