സിയാല്‍ അവകാശ ഓഹരി: പ്രതീക്ഷ മങ്ങുന്നു
Sunday, August 24, 2014 12:17 AM IST
നെടുമ്പാശേരി: അവകാശ ഓഹരിക്കു വേണ്ടിയുള്ള കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (സിയാല്‍) ഓഹരി ഉടമകളുടെ പ്രതീക്ഷ അസ്തമിക്കുന്നു. സിയാലിന്റെ 2013 ലെ വാര്‍ഷിക പൊതുയോഗത്തില്‍ ഇതു സംബന്ധിച്ചു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടത്തിയ പ്രഖ്യാപനം ജലരേഖയായി. പൊതുയോഗം നിര്‍ദേശിച്ച മാനദണ്ഡങ്ങളനുസരിച്ച് അവകാശ ഓഹരി നല്‍കുന്നതിനു നിയമതടസം ഉണ്െടന്നാണ് അധികൃതരുടെ വിശദീകരണം.

2000 വരെ ഓഹരിയുള്ളവര്‍ക്ക് അത്രയും ഓഹരി കൂടി അവകാശ ഓഹരി നല്‍കാനായിരുന്നു നിര്‍ദേശം. രണ്ടായിരത്തിലധികം എത്ര ഓഹരിയുള്ളവര്‍ക്കും 2,000 ഓഹരിക്കു മാത്രം അവകാശ ഓഹരി നല്‍കിയാല്‍ മതിയെന്നും നിര്‍ദേശിച്ചിരുന്നു.


വിമാനത്താവളത്തിനു വേണ്ടി ആരംഭത്തില്‍ ഏറെ സഹായിച്ച 12,000ത്തില്‍ അധികം ചെറുകിടക്കാരെ സഹായിക്കാനാണ് 10 രൂപ മുഖവി ലയ്ക്ക് ഓഹരി നല്‍കാന്‍ ധാരണയായിരുന്നത്.മുഴുവന്‍ ഓഹരിക്കും അവകാശ ഓഹരി നല്‍കുന്ന പക്ഷം 5,000 രൂപയുടെ ഓഹരി ഉടമയ്ക്കും 37 കോടി രൂപയുടെ ഓഹരി ഉടമ യ്ക്കും ഒരേ അനുപാതത്തില്‍ ഓഹരി നല്‍കണം. അല്ലാത്തപക്ഷം വിഷയം കോടതിയില്‍ ചോദ്യം ചെയ്യപ്പെടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.