കുറ്റവാളിയെ കൈമാറിയാലും ശിക്ഷാ കാലയളവില്‍ ഇളവില്ല: കേന്ദ്രം
Thursday, August 21, 2014 12:28 AM IST
കൊച്ചി: കുറ്റവാളികളെ കൈമാറുന്ന കരാര്‍പ്രകാരം വിദേശ ജയിലില്‍നിന്നു സ്വദേശത്ത് എത്തുന്ന തടവുപുള്ളികള്‍ നിയമപ്രകാരമുള്ള ശിക്ഷാകാലാവധി പൂര്‍ത്തിയാക്കണമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ 2013 ഫെബ്രുവരി 27ന് ഒപ്പുവച്ച കരാര്‍പ്രകാരം ശ്രീലങ്കന്‍ ജയിലില്‍നിന്നു വിട്ടയച്ച് തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ആന്റണി സൂതിയെ (ജൂഡി ആന്റണി) മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് അമ്മ ലില്ലി ആന്റണി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ആഭ്യന്തരമന്ത്രാലയം നിലപാടു വ്യക്തമാക്കിയത്. മയക്കുമരുന്നു കേസിലാണ് ആന്റണി ശ്രീലങ്കയില്‍ ശിക്ഷിക്കപ്പെട്ടു ജയിലിലായത്.


വിദേശത്തു ജയിലിലായിരുന്ന ഒരാളെ നിയമപ്രകാരം കൈമാറിയാലും അയാളുടെ ശിക്ഷാകാലാവധിയില്‍ മാറ്റം വരില്ല. കൈമാറിക്കഴിഞ്ഞാല്‍ ഇന്ത്യന്‍ ശിക്ഷാനിയമമാണു ബാധകം. ഈ സാഹചര്യത്തില്‍ മയക്കുമരുന്നു നിരോധന നിയമത്തിലെ 21 (സി) പ്രകാരം 20 വര്‍ഷം വരെ തടവ് അനുഭവിക്കണം. ആന്റണിയുടെ ശിക്ഷാകാലാവധി 2022 ഫെബ്രുവരി 15 വരെയാണെന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.