കുഴഞ്ഞുവീഴില്ല; ഗില്ലിന് ഇനി കളിക്കാം, കുറുമ്പെടുക്കാം
കുഴഞ്ഞുവീഴില്ല; ഗില്ലിന് ഇനി കളിക്കാം, കുറുമ്പെടുക്കാം
Wednesday, August 20, 2014 12:05 AM IST
സ്വന്തം ലേഖകന്‍

കൊച്ചി: സങ്കീര്‍ണമായ ഹൃദയശസ്ത്രക്രിയ നടന്നതിന്റെ മട്ടൊന്നും ഗില്‍ മെര്‍സെഡ് എന്ന പത്തു വയസുകാരന്റെ മുഖത്തില്ല. കൈയില്‍ കിട്ടിയ പന്ത് തിരിച്ചും മറിച്ചും അവന്‍ കളിച്ചുകൊണ്ടിരുന്നു. തനിക്കറിയാത്ത ഭാഷയില്‍ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുന്നവരെ കൌതുകത്തോടെ നോക്കി അവന്‍ കളി തുടര്‍ന്നു. ഇടയ്ക്കു ആ മുഖത്തു പുഞ്ചിരി.

ശ്വാസകോശത്തില്‍ രക്തം എത്തിക്കാന്‍ കഴിയാത്ത ടെട്രാലജി ഓഫ് ഫാലറ്റ് എന്ന അപൂര്‍വ രോഗവുമായി മല്ലടിച്ചായിരുന്നു ഫിലിപ്പീന്‍സുകാരനായ ഗില്‍ മെര്‍സെഡിന്റെ ജീവിതം ഇതുവരെ. ഏതാനും ചുവടുകള്‍ വയ്ക്കുമ്പോഴെക്കും കുഴഞ്ഞുവീഴുന്ന അവസ്ഥയിലാണു ഗില്ലിനെ കൊച്ചിയില്‍ എത്തിച്ചത്. കൊച്ചിയിലെ ആസ്റര്‍ മെഡ്സിറ്റിയിലെ ഹൃദയശസ്ത്രക്രിയ ഗില്ലിനു സമ്മാനിച്ചതു പുതുജന്മം തന്നെയാണ്.

പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജന്‍ ഡോ.സാജന്‍ കോശിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ അഞ്ചിനാണ് അത്യന്തം സങ്കീര്‍ണമായ ഹൃദയ ശസ്ത്രക്രിയ നടത്തിയത്. വിദേശത്തു കോടികള്‍ വേണ്ടിവരുന്ന ശസ്ത്രക്രിയ ഇവിടെ രണ്ടര ലക്ഷത്തില്‍പരം രൂപ ചെലവിലാണു നടത്തിയതെന്ന് ആസ്റര്‍ മെഡ്സിറ്റി സിഇഒ ഡോ. ഹരീഷ് പിള്ള പത്രസമ്മേളനത്തില്‍ പറഞ്ഞു.

ദുബായിയിലെ സെന്റ് മേരീസ് പള്ളി വഴിയാണു ഗില്ലിന്റെ കഥ പുറംലോകം അറിയുന്നത്. ദുബായിയില്‍ അധ്യാപികയായി ജോലി ചെയ്യുന്ന ഫിലിപ്പീന്‍സുകാരി മെര്‍സെഡിറ്റയുടെയും ഗാറ്റ്ഡുലയുടെയും മൂന്നാമത്തെ മകനാണു ഗില്‍. ഗില്ലിന്റെ ചികിത്സച്ചെലവ് ഈ കുടുംബത്തിനു താങ്ങാവുന്നതിലും അപ്പുറമാണ്. ഡോ. മൂപ്പന്‍സ് ഫൌണ്േടഷന്‍ സ്ഥാപകനും ആസ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ ചെയര്‍മാനുമായ ഡോ. ആസാദ് മൂപ്പന്‍ ഗില്ലിന്റെ ചികിത്സച്ചെലവുകള്‍ ഏറ്റെടുക്കുകയായിരുന്നു.


ദുബായിയില്‍ ആസ്റര്‍ ജൂബിലി മെഡിക്കല്‍ കോംപ്ളക്സിലെ കാര്‍ഡിയോളജിസ്റ് സ്പെഷലിസ്റ് ഡോ.ടി.എം. ജയ്സന്റെ നേതൃത്വത്തില്‍ തുടര്‍ചികിത്സ നല്‍കും. തങ്ങളുടെ അരുമമകനു പുതുജീവനേകിയവര്‍ക്കു ഗില്ലിന്റെ മാതാപിതാക്കള്‍ നന്ദി പറഞ്ഞു. ഒരാഴ്ച കൂടി ഈ കുടുംബം കൊച്ചിയിലുണ്ടാകും.

അനസ്തീഷ്യോളജി ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ ലീഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സുരേഷ് ജി. നായര്‍, പീഡിയാട്രിക് കാര്‍ഡിയോളജി കണ്‍സള്‍ട്ടന്റ് ഡോ.എസ്.ആര്‍. അനില്‍, സീനിയര്‍ പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജന്‍ ഡോ. സാജന്‍ കോശി, ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് ഡോ.വി. നാരായണന്‍ ഉണ്ണി, ചീഫ് ക്വാളിറ്റി കണ്‍സല്‍ട്ടന്റ് ഗ്രേസി മത്തായി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെ ടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.