കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ ഓണത്തിനു മുമ്പ്: മന്ത്രി തിരുവഞ്ചൂര്‍
കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ ഓണത്തിനു മുമ്പ്: മന്ത്രി തിരുവഞ്ചൂര്‍
Wednesday, August 20, 2014 12:01 AM IST
പത്തനംതിട്ട: കെഎസ്ആര്‍ടിസിയില്‍ മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍ വിതരണം ഓണത്തിനു മുമ്പു പൂര്‍ത്തീകരിക്കുമെന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പത്തനംതിട്ടയില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിവര്‍ഷം പെന്‍ഷനുവേണ്ടി 480 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്കു വേണ്ടിവരുന്നത്. ഇതില്‍ 240 കോടി രൂപയുടെ ബാധ്യത സര്‍ക്കാര്‍ വഹിക്കണമെന്നാണു കോര്‍പറേഷന്റെ ആവശ്യം. ബാക്കിയുള്ള 240 കോടി രൂപ കണ്െടത്താന്‍ കെഎസ്ആര്‍ടിസി വഴി കണ്െടത്തിയിട്ടുണ്െടന്നും മന്ത്രി പറഞ്ഞു. യാത്രക്കാര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിക്കൊണ്ടു ടിക്കറ്റുകളിന്മേല്‍ ഏര്‍പ്പെടുത്തിയ അധികനികുതിയിലൂടെ ലഭിക്കുന്ന തുക പെന്‍ഷനുവേണ്ടി വിനിയോഗിക്കാനാകും.


കെഎസ്ആര്‍ടിസിയില്‍ സമരത്തിനു നോട്ടീസ് നല്‍കിയതുമായി ബന്ധപ്പെട്ട് ജീവനക്കാരുമായി ഈ മാസം 26ന് ഉച്ചകഴിഞ്ഞു മൂന്നിനു തിരുവനന്തപുരത്ത് ചര്‍ച്ച നടത്തും.

സ്വകാര്യ ദീര്‍ഘദൂര ബസുകളുടെ പെര്‍മിറ്റ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട പ്രശ്നപരിഹാരത്തിന് പാക്കേജിനു രൂപം നല്‍കാന്‍ കെഎസ്ആര്‍ടിസി എംഡിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തത്കാലം തല്‍സ്ഥിതി തുടരും. മൂന്നു മാസത്തിനുള്ളില്‍ ശാശ്വത പരിഹാരം കാണാനാകുമെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.