കൊച്ചി ബ്ളാക്ക്മെയില്‍ പെണ്‍വാണിഭ കേസ്: ശരത്ചന്ദ്ര പ്രസാദിനെ ചോദ്യംചെയ്തു
കൊച്ചി ബ്ളാക്ക്മെയില്‍ പെണ്‍വാണിഭ കേസ്: ശരത്ചന്ദ്ര പ്രസാദിനെ ചോദ്യംചെയ്തു
Friday, August 1, 2014 10:39 PM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കൊച്ചി ബ്ളാക്ക്മെയില്‍ പെണ്‍വാണിഭ കേസിലെ പ്രതി ജയചന്ദ്രന് എംഎല്‍എ ഹോസ്റലിലെ മുറി നല്‍കിയതുമായി ബന്ധപ്പെട്ടു കെപിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ ശരത്ചന്ദ്ര പ്രസാദിനെ പോലീസ് ചോദ്യം ചെയ്തു. കേസിലെ പ്രതി ജയചന്ദ്രന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണു ശരത്ചന്ദ്ര പ്രസാദിനെ ചോദ്യം ചെയ്തത്.

ജയചന്ദ്രന് എംഎല്‍എ ഹോസ്റലിലെ മുറി എടുത്തു നല്‍കിയിട്ടില്ലെന്നും സുനില്‍ കൊട്ടാരക്കര എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനാണു മുറി എടുത്തു നല്‍കിയതെന്നും ശരത്ചന്ദ്ര പ്രസാദ് മൊഴി നല്‍കി. ഇവന്റ് മാനേജ്മെന്റ് സംഘാടകനെന്ന നിലയില്‍ ജയചന്ദ്രനെ തനിക്ക് അറിയാമെന്നും പെണ്‍വാണിഭ കേസിലെ പ്രതിയെന്ന നിലയില്‍ അറിയില്ലെന്നുമുള്ള പഴയ മൊഴി അദ്ദേഹം ആവര്‍ത്തിച്ചു.

ജയചന്ദ്രനെ തിരുവനന്തപുരം കൈതമുക്കിലെ വീട്ടിലെത്തിച്ചു തെളിവെടുത്തശേഷം ഇന്നലെ ഉച്ചകഴിഞ്ഞാണു ശരത്ചന്ദ്ര പ്രസാദിനെ ചോദ്യം ചെയ്തത്. സെക്രട്ടേറിയറ്റിനു സമീപം പുന്നന്‍ റോഡിലെ ശരത്ചന്ദ്ര പ്രസാദിന്റെ ഓഫിസിലെത്തിയാണു കൊച്ചി എസിപി റെക്സ് ബോബി അര്‍വിന്റെ നേതൃത്വത്തില്‍ രണ്ടു മണിക്കൂറോളം കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രേഖപ്പെടുത്തിയത്.


ശരത്ചന്ദ്ര പ്രസാദ്, ജയചന്ദ്രന്‍, സുനില്‍ കൊട്ടാരക്കര എന്നിവരുടെ ഫോണ്‍ കോള്‍ ലിസ്റും പ്രത്യേക അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഇവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണോ എന്നു പരിശോധിക്കാനാണു കോള്‍ ലിസ്റ് ഉപയോഗിക്കുന്നത്. പിന്നീടു ഫോണ്‍ ലിസ്റിന്റെ അടിസ്ഥാനത്തിലാകും അന്വേഷണം നടക്കുക.

തന്നെ ബോധപൂര്‍വം കുടുക്കാനുള്ള ശ്രമം നടക്കുന്നതായി ശരത്ചന്ദ്ര പ്രസാദ് പിന്നീടു മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.