വി.എം. സുധീരന്‍ തിരിച്ചെത്തി; പുനഃസംഘടനാ ചര്‍ച്ച സജീവമാകുന്നു
വി.എം. സുധീരന്‍ തിരിച്ചെത്തി; പുനഃസംഘടനാ ചര്‍ച്ച സജീവമാകുന്നു
Thursday, July 31, 2014 12:19 AM IST
തിരുവനന്തപുരം: ഇടവേളയ്ക്കു ശേഷം കോണ്‍ഗ്രസില്‍ ബൂത്തു തലം മുതലുള്ള പുനഃസംഘടന ഉള്‍പ്പെടെയുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ സജീവമാകുന്നു. രണ്ടാഴ്ചത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനു ശേഷം കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ ഇന്നലെ തലസ്ഥാനത്തെത്തിയതോടെയാണു പാര്‍ട്ടിയിലും സര്‍ക്കാരിലുമുള്ള പുനഃസംഘടന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സജീവമായ ചര്‍ച്ചയില്‍ വരുന്നത്.

ഇതിന്റെ ഭാഗമായി ഡിസിസി അധ്യക്ഷന്‍മാര്‍, മുന്‍ അധ്യക്ഷന്‍മാര്‍ എന്നിവരുള്‍പ്പെടെയുളളവരുടെ യോഗം ഇന്ന് ഇന്ദിരാഭവനില്‍ നടക്കും. മന്ത്രിസഭാ പുനഃസംഘടന, സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ രാജിസന്നദ്ധത, ബാര്‍ പ്രശ്നം എന്നീ വിഷയങ്ങളും ഏറെ ചര്‍ച്ചയാകും. രാജിതാത്പര്യം പ്രകടിപ്പിച്ച കാര്‍ത്തികേയന്റെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതോടൊപ്പം മന്ത്രിസഭാ പുനഃസംഘടനയില്‍ നിലനില്ക്കുന്ന അനിശ്ചിതത്വം അവസാനിപ്പിക്കേണ്ടതുമുണ്ട്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ അഭിപ്രായവ്യത്യാസം നിലനില്ക്കുന്ന പശ്ചാത്തലത്തില്‍ കെപിസിസി പ്രസിഡന്റിന്റെ തീരുമാനം ഏറെ നിര്‍ണായകമാണ്.


418 ബാറുകളുടെ ലൈസന്‍സ് സംബന്ധിച്ചുള്ള കാര്യത്തിലും തീരുമാനം എടുക്കേണ്ടതുണ്ട്. എന്നാല്‍ സംസ്ഥാനത്തു കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഗുരുതരമായ സ്ഥിതിവിശേഷമില്ലെന്ന് അമേരിക്കയില്‍നിന്നു മടങ്ങിയെത്തിയ സുധീരന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.