ഓണ്‍ലൈന്‍ ലോട്ടറി: കോടതി വിധിയെ പഴിച്ചു രക്ഷപ്പെടാനാകില്ലെന്നു വിഎസ്
ഓണ്‍ലൈന്‍ ലോട്ടറി: കോടതി വിധിയെ പഴിച്ചു രക്ഷപ്പെടാനാകില്ലെന്നു വിഎസ്
Thursday, July 31, 2014 11:46 PM IST
തിരുവനന്തപുരം: ഓണ്‍ലൈന്‍ ലോട്ടറിക്ക് അനുമതി ലഭിക്കുന്നതില്‍ കോടതിയെ പഴിച്ചു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു രക്ഷപ്പെടാനാകില്ലെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. കോടതിയല്ല ഇക്കാര്യത്തില്‍ ഉത്തരവാദി. വസ്തുതകളുടെ അന്തരാര്‍ഥം കോടതിയെ സര്‍ക്കാര്‍ ബോധ്യപ്പെടുത്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

യുഡിഎഫ് അധികാരത്തില്‍വരുമ്പോഴെല്ലാം മാര്‍ട്ടിന്‍മാര്‍ രംഗപ്രവേശം ചെയ്യാറുണ്ട്. ന്യായമായ ഓഹരികള്‍ എത്തേണ്ടിടത്ത് എത്തുകയും ചെയ്യും. ജനങ്ങളെ കൊള്ളയടിക്കാന്‍ എല്ലാ ഒത്താശയും ചെയ്തുകൊടുത്തശേഷം ഉമ്മന്‍ചാണ്ടി കോടതിയെ പഴിക്കുന്നതു തട്ടിപ്പാണ്. സാന്റിയാഗോ മാര്‍ട്ടിനെ കെട്ടുകെട്ടിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണ്.


തട്ടിപ്പുകാരുടെ കൈകളിലെത്തുമായിരുന്ന ഭാഗ്യാന്വേഷികളുടെ പണമാണു കാരുണ്യ ലോട്ടറി ആരംഭിച്ച് ഇപ്പോള്‍ ധനമന്ത്രി കെ. എം. മാണി രോഗികളായ പാവപ്പെട്ടവര്‍ക്കു നല്‍കുന്നത്. ലോട്ടറിയുടെ പേരില്‍ ജനങ്ങളെ കൊള്ളയടിക്കുന്നതിനെതിരെ ഇടതുപക്ഷത്തിനു ശക്തമായ നിലപാടുണ്െടന്നും തട്ടിപ്പുകാര്‍ക്കെതിരെ നിലകൊള്ളുമെന്നും വിഎസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.