പ്ളസ് ടു സപ്ളിമെന്ററി അലോട്ട്മെന്റിലൂടെ 65,168 വിദ്യാര്‍ഥികള്‍ക്കു പ്രവേശനം
Saturday, July 26, 2014 12:32 AM IST
തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി സപ്ളിമെന്ററി അലോട്ട്മെന്റിലൂടെ 65,168 വിദ്യാര്‍ഥികള്‍ക്കു പ്രവേശനം. ആകെയുള്ള 66,016 സീറ്റുകളിലേക്കുള്ള പ്രവേശന നടപടികളാണ് നടന്നത്. ഇതിനായി ആകെ ലഭിച്ചത് 1,64,147 അപേക്ഷകളായിരുന്നു. ഇതില്‍ 65,168 സീറ്റുകളില്‍ പ്രവേശനം നടത്തിയതോടെ ഇനി ബാക്കിയുള്ളത് 846 സീറ്റുകളാണ്.

മുഖ്യ അലോട്ട്മെന്റില്‍ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവര്‍ക്കും അപേക്ഷ നല്കാന്‍ കഴിയാത്തവര്‍ക്കുമാണ് സപ്ളിമെന്ററി അലോട്ട്മെന്റില്‍ അവസരം ലഭിച്ചത്. സംവരണ തത്ത്വം അനുസരിച്ചു നിലവില്‍ ഉണ്ടായിരുന്ന ഒഴിവുകള്‍ ജില്ല ഒരു യൂണിറ്റായി പരിഗണിച്ച് വിവിധ കാറ്റഗറി സീറ്റുകളാക്കിയാണ് അലോട്ട്മെന്റിന് പരിഗണിച്ചത്.

പട്ടികജാതി-വര്‍ഗ സംവരണ സീറ്റുകളിലേക്ക് മതിയായ അപേക്ഷകരില്ലെങ്കില്‍ അവശേഷിക്കുന്ന അത്തരം ഒഴിവുകളിലേക്ക് ആദ്യം ഒഇസി വിഭാഗത്തെ പരിഗണിരക്കും.

തുടര്‍ന്നും ഒഴിവുകള്‍ ഉണ്െടങ്കില്‍ അത്തരം സീറ്റുകളെ പൊതു മെറിറ്റ് സീറ്റുകളായി പരിഗണിച്ച് ഒബിസിയിലെ വിവിധ വിഭാഗങ്ങള്‍ക്കു സര്‍ക്കാര്‍ സ്കൂളുകളില്‍ അവര്‍ക്ക് ലഭിക്കുന്ന സംവരണ ശതമാന പ്രകാരവും അവശേഷിക്കുന്ന സീറ്റുകള്‍ ജനറല്‍ വിഭാഗത്തിനും നല്കിയാണ് സപ്ളിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചത്. അലോട്ട്മെന്റ് ഫലം ംംം.വരെമു.സലൃമഹമ.ഴ്ീ.ശി എന്ന വെബ്സൈറ്റിലെ ടഡജജഘഋങഋചഠഅഞഥ ഞഋടഡഘഠ എന്ന ലിങ്കിലൂടെ പരിശോധിക്കാം. പ്രവേശനം ലഭിക്കുന്നവര്‍ രണ്ടു പേജുള്ള അലോട്ട്മെന്റ് സ്ളിപ്പുമായി അലോട്ട്മെന്റ് ലഭിച്ച സ്കൂളില്‍ ഈ മാസം 30 ന് വൈകുന്നേരം നാലിനു മുമ്പായി സ്ഥിരപ്രവേശനം നേടേണ്ടതാണ്.


ജില്ല തിരിച്ചുള്ള അലോട്ട്മെന്റ് വിവരങ്ങള്‍

ജില്ല, ആകെ അപേക്ഷ, ആകെസീറ്റ്, അലോട്ട്മെന്റ് നടന്ന സീറ്റ്, ബാക്കി സീറ്റുകള്‍ എന്ന ക്രമത്തില്‍

തിരുവനന്തപുരം 13867-5201-5201-0
കൊല്ലം-11893-4952-4952-0
പത്തനംതിട്ട-3823-2858-2511-347
ആലപ്പുഴ-9761-4278-4255-23
കോട്ടയം-7752-4320-4319-1
ഇടുക്കി-3894-2580-2335-245
എറണാകുളം-13263-5525-5493-32
തൃശൂര്‍-15241-6209-6209-0
പാലക്കാട്-16225-5112-5085-27
കോഴിക്കോട്- 17695-6268-6268-0
മലപ്പുറം-29303-8658-8658--
വയനാട്- 4212-1694-1694-0
കണ്ണൂര്‍- 11236-5572-5521- 51
കാസര്‍ഗോഡ് -5982-2788-2668-120
ആകെ- 164147-66016-65168-846
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.