ബൈക്ക് അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു, മൂന്നുപേര്‍ക്കു പരിക്ക്
ബൈക്ക് അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു, മൂന്നുപേര്‍ക്കു പരിക്ക്
Monday, April 21, 2014 11:11 PM IST
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപമുള്ള റോഡില്‍ ബൈക്ക് അപകടത്തില്‍പ്പെട്ട് ഒരു വിദ്യാര്‍ഥി മരിച്ചു.

ചൊവ്വര-തെറ്റാലിയില്‍ പുത്തന്‍വീട്ടില്‍ ആന്റണി - ഡെയ്സി ദമ്പതികളുടെ മകനായ ടോള്‍സനാണ് (15) മരിച്ചത്. ഇതേ ബൈക്കില്‍ സഞ്ചരിച്ചിരുന്ന മറ്റു മൂന്നുപേര്‍ക്കു പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.

കാഞ്ഞൂര്‍ സെന്റ് സെബാസ്റ്യന്‍സ് സ്കൂളിലെ പത്താംക്ളാസ് വിദ്യാര്‍ഥിയായിരുന്ന ടോള്‍സന്‍ കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ 93 ശതമാനം മാര്‍ക്കോടെ വിജയിച്ചിരുന്നു. സഹോ ദരനും പ്ളസ്ടു വിദ്യാര്‍ഥിയുമായ ഗോള്‍ഫിനെ (17) ഗുരുതരമായ പരിക്കുകളോടെ എറണാകുളം ലേക്ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണ്.

ചൊവ്വരയില്‍ തെച്ചിപ്പിള്ളി വര്‍ഗീസിന്റെ മകന്‍ ജോസ് (17) പരിക്കുകളോടെ അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.


ഇവരുടെ ബന്ധു പാലക്കാട് സ്വദേശി ജിന്‍സ്മോനെ (17) പരിക്കുകളോടെ ലേക്ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്നലെ പുലര്‍ച്ചെ ഒന്നിനായിരുന്നു അപകടം. നാലു പേരും ബൈക്കില്‍ ചൊവ്വര സെന്റ് മേരീസ് പള്ളിയിലേക്ക് ഉയിര്‍പ്പ് കുര്‍ബാനയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ പെട്രോള്‍ അടിക്കാന്‍ വിമാനത്താവളത്തിനടുത്തുള്ള പമ്പില്‍ വന്നു തിരിച്ചു പോകുമ്പോഴായിരുന്നു അപകടം.

ആവണംകോട് സരസ്വതി ക്ഷേത്രത്തിനു സമീപമു ള്ള വളവ് തിരിഞ്ഞു വരുന്ന ഭാഗത്തുള്ള ഹമ്പില്‍ കയറിയപ്പോഴാണു ബൈ ക്ക് മറിഞ്ഞത്. ബൈക്കിലുണ്ടായിരുന്ന നാലു പേരും 20 അടിയോളം ആഴമുള്ള തോട്ടിലേക്കു വീഴുകയായിരുന്നു. ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴിയാണു ടോള്‍സന്‍ മരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.