ദേശീയ അവാര്‍ഡ് സ്വാധീനിച്ചിട്ടില്ല: ഭാരതിരാജ
ദേശീയ അവാര്‍ഡ് സ്വാധീനിച്ചിട്ടില്ല: ഭാരതിരാജ
Sunday, April 20, 2014 12:44 AM IST
തിരുവനന്തപുരം: ദേശീയ അവാര്‍ഡ് സംസ്ഥാന പുരസ്കാരത്തെ ഒരു തരത്തിലും സ്വാധീനിച്ചിട്ടില്ലെന്നും ഓരോ ജൂറിയും സിനിമയെ വിലയിരുത്തുന്നത് ഓരോ തരത്തിലാണെന്നും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ സമിതി അധ്യക്ഷന്‍ പി. ഭരതിരാജ.

ദേശീയ പുരസ്കാരം ലഭിച്ച സുരാജ് വെഞ്ഞാറമൂടിനെ അഭിനന്ദിക്കുന്നു. എന്നാല്‍, തങ്ങളുടെ വിലയിരുത്തിലിന്റെ അടിസ്ഥാനത്തിലുള്ള തീരുമാനമാണ് ഇവിടെയുണ്ടായിരിക്കുന്നത്. ഒരേ കേസില്‍ ഹൈക്കോടതിയും സുപ്രീംകോടതിയും പോലും വ്യത്യസ്തമായ വിധികള്‍ പറയാറുണ്ട്.

85 സിനിമകളാണു മത്സരത്തിനെത്തിയത്. ചുരുങ്ങിയ സമയംകൊണ്ട് ഇത്രയധികം സിനിമകള്‍ കാണുന്നതു പ്രയാസകരമാണ്. ഈ രീതിക്കു മാറ്റം വരണം. ഇത്തവണ പുരസ്കാരത്തിനെത്തിയ എല്ലാ ചിത്രങ്ങളും കണ്ടതിനു ശേഷമാണു തീരുമാനമെടുത്തത്. ജൂറി തീരുമാനം ഏകകണ്ഠമായിരുന്നു.


പുരസ്കാരത്തിനെത്തിയ സിനിമകള്‍ ജൂറി ചെയര്‍മാന്‍ കണ്ടില്ലെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ശരിയല്ല. ഡിവിഡി വാ ങ്ങി ചെന്നൈയില്‍ പോയാണു സിനിമ കണ്ടതെന്ന ആരോപണവും ശരിയല്ല. ഡിവിഡി വാങ്ങിയതു വ്യക്തിപരമായ താത്പര്യം കൊണ്ടാണ്. രണ്ടു ദിവസം ചില അത്യാവശ്യങ്ങള്‍ക്കായി ചെന്നൈയില്‍ പോയതു ശരിയാണ്. പക്ഷേ, ഈ ദിവസങ്ങളില്‍ സ്ക്രീന്‍ ചെയ്ത് ഏഴു സിനിമകള്‍. ഇവ പിന്നീടു രാത്രി വൈകി ഇരുന്നുമാണു കണ്ടത് -അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.