പരിശോധന മറികടന്നു പുറത്തെത്തിച്ച 1.21 കോടിയുടെ സ്വര്‍ണം പിടിച്ചു
Friday, April 18, 2014 10:52 PM IST
കൊണ്േടാട്ടി: ദുബായിയില്‍നിന്നു കൊണ്ടുവന്നു കരിപ്പൂര്‍ വഴി അതിവിദഗ്ധമായി പുറത്തെത്തിച്ച ഒരു കോടി ഇരുപത്തിയൊന്നു ലക്ഷത്തിന്റെ 4.2 കിലോ സ്വര്‍ണം കോഴിക്കോട് കസ്റംസ് പ്രിവന്റീവ് വിഭാഗം ദേശീയ പാതയില്‍ വാഹനം തടഞ്ഞു പിടികൂടി.

കസ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ അവസരോചിതവും തന്ത്രപരവുമായ നീക്കത്തിലൂടെയാണു കസ്റംസിനെയും വെട്ടിച്ചു ഇന്നോവ കാറില്‍ കടത്തുകയായിരുന്ന 35 സ്വര്‍ണ ബിസ്കറ്റുകള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നു ഏഴു കിലോമീറ്റര്‍ അകലെ കോഴിക്കോട് റോഡിലെ പുളിക്കലില്‍ വച്ചു പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ടു കോഴിക്കോട് എരഞ്ഞിക്കല്‍ റസിയ മന്‍സിലില്‍ ടി.എം. ഷിനു (36), എരഞ്ഞിക്കല്‍ സ്വദേശി സജു (32) എന്നിവരെ കസ്റംസ് പ്രിവ ന്റീവ് ഉദ്യോഗസ്ഥര്‍ കസ്റഡിയിലെടുത്തു. ഇന്നോവകാറിലുണ്ടായിരുന്ന വരാണിവര്‍.

120 ഗ്രാം വീതം തൂക്കം വരുന്ന 35 സ്വര്‍ണ ബിസ്കറ്റുകളാണു കാറിലുണ്ടായിരുന്ന ബാഗില്‍നിന്നു കണ്െടടുത്തത്. ഇതിന് ഇന്ത്യന്‍ വിപണിയില്‍ 1.21 കോടി രൂപ വില ലഭിക്കും.


ദുബായിയില്‍നിന്ന് എയര്‍ ഇന്ത്യ വിമാനത്തിലാണു സ്വര്‍ണം കൊണ്ടുവന്നതെന്നാണു നിഗമനം. സ്വര്‍ണമെത്തിച്ച യാത്രക്കാരനെക്കുറിച്ചു വിവരം ലഭ്യമായിട്ടില്ല. മുന്‍കൂട്ടി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട്ടുനിന്നെത്തിയ പ്രിവന്റീവ് വിഭാഗം രാവിലെ മുതലേ കരിപ്പൂര്‍ വിമാനത്താവളത്തിലും പരിസരത്തുമുണ്ടായിരുന്നു.

കസ്റംസ് പരിശോധന കഴിഞ്ഞു സ്വര്‍ണം പുറത്തിറങ്ങിയതു മനസിലായ പ്രിവന്റീവ് ഉദ്യോഗസ്ഥര്‍ കെഎല്‍11 എഎന്‍ 99 നമ്പറിലുള്ള ഇന്നോവ കാറിനെ പിന്തുടരുകയായിരുന്നു. കാറിലുണ്ടായിരുന്ന സജുവിനു സംഭവത്തില്‍ നേരിട്ടു പങ്കില്ലെന്നാണു പ്രാഥമിക വിവരം.

കരിപ്പൂരിലെ കസ്റംസ് ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും സഹായം സ്വര്‍ണക്കടത്തിന് ഉണ്ടായിട്ടുണ്േടായെന്നു പരിശോധിക്കും. 35 സ്വര്‍ണ ബിസ്കറ്റുകള്‍ കസ്റംസിനെ വെട്ടിച്ചു വിമാനത്താവളത്തിനു പുറത്തെ ത്തിച്ചതില്‍ ദുരൂഹതയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.