അപ്പോളോ ടയേഴ്സില്‍ ദീര്‍ഘകാല കരാറായി
Thursday, April 17, 2014 10:52 PM IST
കൊച്ചി: പേരാമ്പ്രയിലുള്ള അപ്പോളോ ടയേഴ്സ് യൂണിറ്റില്‍ ജീവനക്കാരുടെ മൂന്നു വര്‍ഷത്തേക്കുള്ള സേവന വേതന കരാര്‍ ഒപ്പുവച്ചു. തൃശൂരില്‍ അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ ജി.എല്‍. മുരളീധരന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണു തീരുമാനമായത്. പുതിയ കരാര്‍ പ്രകാരം ജീവനക്കാരുടെ പ്രതിമാസ ശരാശരി ശമ്പളം 8,150 രൂപ വര്‍ധിക്കും. ഉത്പാദനക്ഷമതയിലൂന്നിയ ബോണസ് സ്കീമും കരാറിന്റെ ഭാഗമാണ്.

ചര്‍ച്ചയില്‍ മാനേജ്മെന്റിനെ പ്രതിനിധീകരിച്ചു യൂണിറ്റ് ഹെഡ് ജോര്‍ജ് ഉമ്മന്‍, എച്ച്ആര്‍ ആന്‍ഡ് അഡ്മിനിസ്ട്രേഷന്‍ ഹെഡ് എ.എസ്. ഗിരീഷ്, ഇന്ത്യ ഓപ്പറേഷന്‍സ് എച്ച്ആര്‍ ഹെഡ് ബിജു സെബാസ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


മാനുഫാക്ചറിംഗ് ഹെഡ് സി.എസ്. നളിനന്‍, ഡിവിഷണല്‍ ഹെഡ് എച്ച്ആര്‍ കെ.കെ. വിജയകുമാര്‍, ഡിവിഷണല്‍ ഹെഡ് പ്രൊഡക്ഷന്‍ പി.കെ. ഉണ്ണികൃഷ്ണന്‍ എന്നിവരും വിവിധ യൂണിയനുകളെ പ്രതിനിധാനം ചെയ്തു കെ. മുരളീധരന്‍ എംഎല്‍എ, എം.എം. വര്‍ഗീസ്, കെ. രാമചന്ദ്രന്‍, ഇ.കെ. കൃഷ്ണന്‍, സി.എ. രാജീവ്, കെ.എ. ജോയ്, ജോണി പുല്ലന്‍, അഡ്വ.എന്‍. നഗരേഷ്, ടി.സി. സേതുമാധവന്‍, പി.എസ്. സുരേഷ്, എ.എന്‍. രാജന്‍, ബേബി വര്‍ഗീസ്, സി.എന്‍. മനോഹരന്‍ എന്നിവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.