വീട്ടമ്മയെയും ചെറുമകളെയും വെട്ടിക്കൊലപ്പെടുത്തി
വീട്ടമ്മയെയും ചെറുമകളെയും  വെട്ടിക്കൊലപ്പെടുത്തി
Thursday, April 17, 2014 12:15 AM IST
ആറ്റിങ്ങല്‍: പട്ടാപ്പകല്‍ വീട്ടില്‍ക്കയറി വീട്ടമ്മയെയും ചെറുമകളെയും വെട്ടിക്കൊലപ്പെടുത്തുകയും മകനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ അക്രമിയെ പോലീസ് മണിക്കൂറുകള്‍ക്കകം കസ്റഡിയിലെടുത്തു.

ആറ്റിങ്ങല്‍ മണ്ണൂര്‍ ഭാഗത്ത് തുഷാരം വീട്ടില്‍ തങ്കപ്പന്‍ ചെട്ടിയാരുടെ ഭാര്യ ഓമന(67), മകന്‍ ലിജീഷിന്റെ മകള്‍ സ്വസ്തിക (നാല്) എന്നിവരാണു കൊല്ലപ്പെട്ടത്. ലിജീഷിനെ(35)വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. തിരുവനന്തപുരം കരിമണല്‍ മാഗി കോട്ടേജില്‍ നിനോ മാത്യുവിനെ(40)യാണ് പോലീസ് കസ്റഡിയിലെടുത്തത്.

പത്തനംതിട്ട മൂഴിയാര്‍ കെഎസ്ഇബി അസിസ്റന്റ് എന്‍ജിനിയറാണ് ലജീഷ്. ഓമന താലൂക്ക് ഓഫീസിലെ റിട്ടയേര്‍ഡ് ടൈപ്പിസ്റാണ്. സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ: നിനോ മാത്യു ഇന്നലെ ഉച്ചകഴിഞ്ഞ് ഒരുമണിയോടെ ലിജീഷിന്റെ വീട്ടിലെത്തി. വെട്ടുകത്തി ഉപയോഗിച്ച് ഓമനയെയും പേരക്കുഞ്ഞിനെയും മൃഗീയമായി കൊലപ്പെടുത്തി. ലിജീഷ് വരുന്നതുവരെ കാത്തിരുന്നു. ലിജീഷ് എത്തിയ ഉടന്‍ തന്നെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.


വെട്ടുകൊണ്ടു പുറത്തേക്കോടി ബഹളമുണ്ടാക്കിയ ലിജീഷിനെക്കണ്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ അക്രമി രക്ഷപ്പെട്ടു. വിവരമറിഞ്ഞെത്തിയ പോലീസ് മണിക്കൂറുകള്‍ക്കകം ഇയാളെ കസ്റഡിലെടുത്തു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നു ലിജീഷിന്റെ ഭാര്യ അനുശാന്തിക്കൊപ്പം തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ഒരുമിച്ചു ജോലിചെയ്തുവരികയായിരുന്നു എന്ന വിവരം ലഭിച്ചു.

ലിജീഷിനെ വിദഗ്ധചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നു സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഓമനയുടെയും സ്വാസ്തികയുടെയും മൃതദേഹങ്ങള്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. കൊലയ്ക്കായി ഉപയോഗിച്ച വെട്ടുകത്തി പോലീസ് കണ്െടത്തി. തിരുവനന്തപുരം റൂറല്‍ എസ്പി രാജ്പാല്‍ മീണയുടെ നേതൃത്വത്തിലാണു തെളിവെടുപ്പു നടത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.