പൊന്മുടി ഡാമില്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥി മുങ്ങിമരിച്ചു
പൊന്മുടി ഡാമില്‍ എന്‍ജിനിയറിംഗ്  വിദ്യാര്‍ഥി മുങ്ങിമരിച്ചു
Thursday, April 17, 2014 11:23 PM IST
രാജാക്കാട്: പൊന്മുടി ഡാമില്‍ നീന്തുന്നതിനിടെ എന്‍ജിനിയറിംഗ് വിദ്യാര്‍ഥി മുങ്ങിമരിച്ചു. സേനാപതി വട്ടപ്പാറ അയ്യന്‍കാലായില്‍ ലാലിന്റെ മകന്‍ അമല്‍(18) ആണ് മരിച്ചത്. ബാംഗളൂരിലെ സ്വകാര്യ എന്‍ജിനിയറിംഗ് കോളജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയാണ്. വിഷുദിനത്തില്‍ ഉച്ചകഴിഞ്ഞു മൂന്നോടെയായിരുന്നു അപകടം.

പൊന്മുടി ഡാമിനു സമീപത്തെ മാതൃഗൃഹത്തിലെത്തിയ അമല്‍ സഹോദരന്‍ അഖില്‍, മാതൃസഹോദരിയുടെ മക്കളായ സാഹില്‍, സച്ചിന്‍ എന്നിവരുമൊരുമിച്ചു ജലാശയത്തില്‍ നീന്താനിറങ്ങിയതായിരുന്നു. തേക്കിന്‍കാനത്തുനിന്നു ഡാമിലേക്കു വെള്ളമെത്തിക്കുന്ന ടണല്‍മുഖത്തുനിന്ന് ഒരു കിലോമീറ്റര്‍ മാറിയാണു നീന്താനിറങ്ങിയത്.

നാലുപേരും ഒരുമിച്ചു നീന്തുമ്പോള്‍ അമല്‍ മുങ്ങിത്താഴുകയായിരുന്നു. മറുകരയിലെത്തിയപ്പോഴാണു മറ്റുള്ളവര്‍ വിവരമറിയുന്നത്. ഇവര്‍ ബഹളംവച്ചതിനെത്തുടര്‍ന്നു നാട്ടുകാര്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്െടത്താനായില്ല. രാജാക്കാട് പോലീസും മൂന്നാര്‍ ഫയര്‍ ഫോഴ്സും ചേര്‍ന്നു രാത്രി 8.30 വരെ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.


തുടര്‍ന്ന് ഇന്നലെ രാവിലെ 7.30ഓടെ ഫയര്‍ഫോഴ്സിന്റെ എറണാകുളം ഡിവിഷനില്‍നിന്നു മുങ്ങല്‍ വിദഗ്ധരെത്തി തെരച്ചില്‍ പുനരാരംഭിച്ചു. മുങ്ങിത്താഴ്ന്ന സ്ഥലത്തുനിന്നു നൂറുമീറ്റര്‍ ദൂരെമാറി 70 അടി താഴ്ചയില്‍ മണ്ണില്‍ പുതഞ്ഞനിലയില്‍ മൃതദേഹം രാവിലെ പത്തോടെ കണ്െടത്തി. തുടര്‍ന്നു രാജാക്കാട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പോസ്റ്മോര്‍ട്ടം നടത്തി മൃതദേഹം വട്ടപ്പാറയിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. പരേതയായ സുമയാണ് അമലിന്റെ മാതാവ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.