പ്രണാമം പ്രണോയ്
പ്രണാമം പ്രണോയ്
Monday, July 24, 2017 11:29 AM IST
അനാഹിം (കലിഫോര്‍ ണിയ): മലയാളി ബാഡ്മിന്‍റണ്‍ താരം എച്ച്.എസ്. പ്രണോയ് യുഎസ് ഓപ്പണ്‍ ഗ്രാന്‍ പ്രീ ഗോള്‍ഡ് കിരീടം ചൂടി. ഇന്ത്യന്‍ താരങ്ങള്‍ ഏറ്റുമുട്ടിയ ഫൈനലില്‍ പ്രണോയ് മുന്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യന്‍ പാരുപള്ളി കശ്യപിനെ മൂന്നു സെറ്റ് നീണ്ട പോരാട്ടത്തില്‍ 21-15, 20-22, 21-12ന് തകര്‍ത്തു. പ്രണോയിയുടെ മൂന്നാമത്തെ ഗ്രാന്‍ പ്രീ ഗോള്‍ഡ് കിരീടമാണ്. 2014ലെ ഇന്തോനേഷ്യന്‍ മാസ്‌റ്റേഴ്‌സ്, 2016ലെ സ്വിസ് ഓപ്പണ്‍ എന്നിവയാണ് മലയാളിതാരത്തിന്‍റെ ഇതിനു മുമ്പുള്ള ഗ്രാന്‍പ്രീ കിരീടങ്ങള്‍.

ആദ്യ ഗെയിമില്‍ കശ്യപ് 6-1ന്‍റെ ലീഡുമായി മുന്നിലായിരുന്നു. എന്നാല്‍, ക്രോസ് കോര്‍ട്ട് സ്മാഷുകളിലൂടെ പ്രണോയ് വേഗംതന്നെ 12-12ന് ഒപ്പമെത്തി. ഇരുവരും വിട്ടുകൊടുക്കാന്‍ തയാറാകാതിരുന്നതോടെ റാലികള്‍ നിറഞ്ഞു. പിന്നില്‍നിന്നെത്തിയ മലയാളി താരം ആദ്യ ഗെയിം 21-15ന് സ്വന്തമാക്കി.

കൂടുതല്‍ ആവേശം നിറഞ്ഞതായിരുന്നു രണ്ടാം ഗെയിം. തുടക്കത്തില്‍ കശ്യപിനായിരുന്നു മേല്‍ക്കൈ. എന്നാൽ പ്രണോയ്‌യും വിട്ടുകൊടുക്കാന്‍ തയാറായിരുന്നില്ല. ഇരുവരും നീണ്ട റാലികളുമായി കളംനിറഞ്ഞു കളിച്ചു. 9-7ന് മുന്നിലെത്തിയ കശ്യപ് പിന്നീട് 14-10ന്‍റെ ലീഡ് നേടി. പക്ഷേ വിട്ടുകൊടുക്കാന്‍ തയാറാകാതിരുന്ന പ്രണോയ് 18-18ന് ഒപ്പം പിടിച്ചു. എന്നാല്‍, അവസാന വിജയം കശ്യപിനൊപ്പമായിരുന്നു. 22-20ന് കശ്യപ് ഗെയിം സ്വന്തമാക്കിയതോടെ മത്സരം മൂന്നാം ഗെയിമിലേക്ക് നീണ്ടു.


ഇരുവരും ഷോട്ടുകള്‍ ഉതിര്‍ത്തുകൊണ്ട് നിര്‍ണായക ഗെയിമില്‍ കളിച്ചു. കശ്യപ് പിഴവുകൾ‍ വരുത്തിയതോടെ പ്രണോയ് തുടക്കത്തില്‍ തന്നെ 7-3ന്‍റെ ലീഡ് നേടി. മികച്ച ഷോട്ടുകളുമായി മുന്നേറിയ പ്രണോയ് 15-8ന്‍റെ മുന്‍തൂക്കത്തിലെത്തി. പിന്നീട് നാല് പോയിന്‍റുകള്‍ മാത്രം കശ്യപിന് നേടാനായപ്പോള്‍ പ്രണോയ് 21-12ന് ഗെയിമും മത്സരവും സ്വന്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.