ചിങ്ങത്തിന്‍റെ ഉണർവിൽ കാർഷികമേഖല
ചിങ്ങത്തിന്‍റെ ഉണർവിൽ കാർഷികമേഖല
Sunday, August 20, 2017 10:36 AM IST
വിപണി വിശേഷം / കെ.ബി. ഉദയഭാനു

ചിങ്ങം പിറന്നതോടെ നാളികേരോത്പന്നങ്ങൾ ഈ വർഷത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലെത്തി. പുതിയ ഏലക്കയുടെ വരവിനായി വിപണി കാത്തിരിക്കുന്നു. ആഭ്യന്തര ആവശ്യം കുരുമുളകിനു താങ്ങായി. ചുക്കുവിലയും ഉയർന്നു. റബർ ഉത്പാദനം ഉയർന്നത് കണ്ട് വ്യവസായികൾ നിരക്ക‌ുയർത്താതെ ഷീറ്റ് കൈക്കലാക്കി. അന്താരാഷ്‌ട്ര വിപണിയിൽ സ്വർണം ഈ വർഷത്തെ ഏറ്റവും ഉയർന്ന നിലവാരം ദർശിച്ചു.

നാളികേരം

ചിങ്ങമായതോടെ നാളികേര കർഷകരിൽ ആവേശം വിതറി വെളിച്ചെണ്ണയ്ക്കൊപ്പം കൊപ്രയും ഉയർന്ന തലങ്ങളിലേക്കു നീങ്ങി. ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചതോടെ എണ്ണവില്പന ചൂടുപിടിച്ചു. വെളിച്ചെണ്ണയ്ക്ക് 200 രൂപ വർധിച്ച് ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 14,600 രൂപയായി. ഈ വാരം 15,000ലേക്ക് ഉയരാനാവും വിപണിയുടെ ശ്രമം. മില്ലുകാരുടെ സംഘടിത നീക്കം കണക്കിലെടുത്താൽ വെളിച്ചെണ്ണ പുതിയ ഉയരങ്ങളിലേക്ക് നീങ്ങാം. എന്നാൽ, വൻകിട മില്ലുകാർ കൊപ്ര സംഭരണത്തിൽ കുറവ് വരുത്തി. ഒപ്പം വില ഉയർത്താനും വ്യവസായികൾ ഉത്സാഹിച്ചു. കൊപ്ര മാർക്കറ്റുകളെ സജീവമാക്കി സ്റ്റോക്കുള്ള വെളിച്ചെണ്ണ വൻവിലയ്ക്കു വിറ്റഴിക്കാനുള്ള അണിയറനീക്കങ്ങളും അരങ്ങേറുന്നു. എണ്ണയുടെ വിലക്കയറ്റംകൊണ്ട് കർഷകർക്ക് കാര്യമായ പ്രയോജനമുണ്ടാവില്ല. കൊച്ചിയിൽ കൊപ്ര 9,770 രൂപയിലും കോഴിക്കോട്ട് 10,650 രൂപയിലുമാണ്. വിളവെടുപ്പ് പുരോഗമിക്കുന്നതിനാൽ പച്ചത്തേങ്ങ ഉയർന്ന അളവിൽ വില്പനയ്ക്കിറങ്ങാം.

ഏലം

ചിങ്ങം പിറന്നിട്ടും ഏലത്തോട്ടങ്ങളിൽ വിളവെടുപ്പിന്‍റെ കാഹളമില്ല. ഏലം കർഷകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉത്പാദകമേഖലകളിൽ മണ്‍സൂണ്‍ ലഭ്യമായില്ല. കഴിഞ്ഞ മാസങ്ങളിൽ മഴ ചുരുങ്ങിയത് ഏലക്കൃഷിക്ക് തിരിച്ചടിയായി. പിന്നിട്ട സീസണിൽ ഏതാണ്ട് 21,000-22,000 ടണ്‍ ഏലക്ക ഉത്പാദിപ്പിച്ചു. ബക്രീദ്- ഓണം വേളയിലെ ആവശ്യങ്ങൾ മുൻനിർത്തി വ്യാപാരികൾ ഏലക്കസംഭരണം ശക്തമാക്കി. പിന്നിട്ട വാരം മികച്ചയിനം ഏലക്ക കിലോ 1569 രൂപയിലെത്തി.


കുരുമുളക്

വിലയുയർത്തി കുരുമുളക് സ്വന്തമാക്കാൻ ഇടപാടുകാർ ഉത്സാഹിച്ചു. അന്പതിനായിരം രൂപയിൽ വില്പനയ്ക്കു തുടക്കം കുറിച്ച ഗാർബിൾഡ് മുളക് വാരാന്ത്യം 50,400 ലെത്തി.
ഓണാവശ്യങ്ങൾ മുന്നിൽക്കണ്ട് ചെറുകിട കർഷകർ ഉത്പന്നവുമായി എത്തുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. മുളകിന് ഉയർന്ന വില വരും ദിനങ്ങളിൽ ഉറപ്പുവരുത്താനാകുമെന്ന പ്രതീക്ഷയിലാണ് സ്റ്റോക്കിസ്റ്റുകളും. യൂറോപ്യൻ കയറ്റുമതിക്ക് 8,100 ഡോളറാണ് ടണ്ണിനു വില. അമേരിക്കൻ കയറ്റുമതിക്ക് 8,300 ഡോളറും.

ചുക്ക്

ആഭ്യന്തര ഡിമാൻഡ് ചുക്കുവില ഉയർത്തി. വിലക്കയറ്റം കണ്ട് ഉത്പന്നം ഇറക്കാൻ കാർഷികമേഖല താത്പര്യം കാണിച്ചു. ചുക്ക് 10,500-12,750 രൂപയിൽ വില്പന നടന്നു.

റബർ

ടയർ കന്പനികളും ചെറുകിട വ്യവസായികളും റബർ ശേഖരിച്ചെങ്കിലും നിരക്കുയർത്തിയില്ല. ടാപ്പിംഗ് പുരോഗമിക്കുന്നതിനാൽ പുതിയ ഷീറ്റ് കൂടുതലായി വില്പനയ്ക്കിറങ്ങി. ടയർ കന്പനികൾ നാലാം ഗ്രേഡ് 12,800നും അഞ്ചാം ഗ്രേഡ് 12,400 രൂപയ്ക്കും സംഭരിച്ചു. ലാറ്റക്സും വൻതോതിൽ വില്പനയ്ക്കെത്തി.

സ്വർണം

21,760 രൂപയിൽ വില്പനയാരംഭിച്ച പവൻ 21,600 രൂപയിലേക്ക് താഴ്ന്നശേഷം വാരാന്ത്യം 21,680 ലാണ്. ഒരു ഗ്രാമിന്‍റെ വില 2,710 രൂപ. അന്താരാഷ്‌ട്ര മാർക്കറ്റിൽ 2017ൽ ആദ്യമായി സ്വർണവില ട്രോയ് ഒൗണ്‍സിന് 1,301 ഡോളറിൽ ഇടപാടുകൾ നടന്നു. വരാന്ത്യം സ്വർണം 1,288 ഡോളറിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.