സിപിഎമ്മിൽ തർക്കം മുറുകി
സിപിഎമ്മിൽ തർക്കം മുറുകി
Sunday, December 10, 2017 2:16 PM IST
ന്യൂഡൽഹി: ബിജെപി നേതൃത്വത്തിലുള്ള വർഗീയ- ഫാസിസ്റ്റ് ശക്തികളെ ചെറുക്കാൻ കോണ്‍ഗ്രസ് അടക്കമുള്ള മതേതര പാർട്ടികളുമായി പ്രാദേശിക സഖ്യത്തിന്‍റെ കാര്യത്തിൽ സിപിഎം പോളിറ്റ് ബ്യൂറോയിൽ തർക്കംരൂക്ഷം. കോണ്‍ഗ്രസുമായി ഒരു നീക്കുപോക്കും വേണ്ടെന്ന പ്രകാശ് കാരാട്ട് പക്ഷത്തിന്‍റെ നിലപാട് മേൽക്കൈ നേടിയെങ്കിലും ബിജെപിയെ ചെറുക്കാൻ സാഹചര്യങ്ങൾക്കനുസരിച്ചു പ്രാദേശിക അടവുനയങ്ങളാകാമെന്ന യെച്ചൂരിയുടെ നിലപാടും ഒപ്പം പരിഗണിക്കാൻ പിബി തീരുമാനിച്ചു. രണ്ടു നിലപാടുകളും അടുത്ത മാസം 19 നു കോൽക്കത്തയിൽ ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗം ചർച്ച ചെയ്യും.

ഹൈദരാബാദിൽ അടുത്ത ഏപ്രിലിൽ നടക്കുന്ന പാർട്ടി കോണ്‍ഗ്രസിൽ അവതരിപ്പിക്കാനുള്ള രാഷ്‌ട്രീയ പ്രമേയത്തിന്‍റെ കരടിന് അന്തിമരൂപം നൽകുന്നതിനായാണു പോളിറ്റ് ബ്യൂറോ യോഗം ചുമതലപ്പെടുത്തിയിരുന്നത്. ബിജെപിയെ ചെറുക്കാൻ കോണ്‍ഗ്രസുമായി ചേരണോയെന്ന കാര്യത്തിൽ കഴിഞ്ഞ കേന്ദ്ര കമ്മിറ്റിയിലും തീരുമാനമുണ്ടാകാത്ത അവസ്ഥയിലാണ് വിഷയത്തിൽ കരടിന്‍റെ അന്തിമ രൂപം തയാറാക്കാനുള്ള ചുമതല പിബിക്കു കൈമാറിയത്. എന്നാൽ, വിഷയത്തിൽ വിട്ടുവീഴ്ച വരുത്താൻ രണ്ടുപക്ഷവും തയാറായില്ലെന്നു പിബി യോഗത്തിനു ശേഷം നേതാക്കൾ വെളിപ്പെടുത്തി.


ദേശീയതലത്തിൽ കോണ്‍ഗ്രസ് അടക്കമുള്ള മതേതര കക്ഷികളുമായി സഖ്യവും സഹകരണവുമാകാമെന്ന യെച്ചൂരിയുടെ നിലപാടിനെതിരേ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ ഉൾപ്പെടുന്ന കാരാട്ട് പക്ഷം മേൽക്കൈ നേടിയെങ്കിലും യെച്ചൂരിയുടെ നിർദേശം കഴിഞ്ഞ കേന്ദ്ര കമ്മിറ്റിയും തള്ളിക്കളഞ്ഞിരുന്നില്ല.

മുൻ നിലപാടിൽ ചെറിയ മാറ്റം വരുത്തിയുള്ള നിലപാടാണ് പാർട്ടി സെക്രട്ടറി സീതാറാം യെച്ചൂരി ഇത്തവണ പിബി യോഗത്തിൽ അവതരിപ്പിച്ചത്. ബൂർഷ്വാപാർട്ടികളുമായി സഖ്യം വേണ്ട ന്നും എന്നാൽ ബിജെപിയെ മുഖ്യശത്രുവായി കണ്ട് സാഹചര്യങ്ങൾക്കനുസരിച്ച് തെരഞ്ഞെടുപ്പ് അടവുനയമുണ്ടാക്കാമെന്നും യെച്ചൂരി തയാറാക്കിയ കരട് രേഖയിൽ പറയുന്നു. ഇടതു ചിന്താഗതികളില്ലാത്ത കക്ഷികളുമായോ മുന്നണികളുമായോ സഖ്യമോ സഹകരണമോ വേണ്ടെന്നാണു കഴിഞ്ഞ പാർട്ടി കോണ്‍ഗ്രസിലെ തീരുമാനമെന്നും അതിൽ വിട്ടുവീഴ്ച വരുത്താനാകില്ലെന്നും കാരാട്ട് പക്ഷം ചൂണ്ടിക്കാട്ടി.


ജിജി ലൂക്കോസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.