പുതുവൈപ്പ് പദ്ധതി ഉപേക്ഷിക്കില്ല, ആശങ്ക പരിഹരിക്കും: മുഖ്യമന്ത്രി
പുതുവൈപ്പ് പദ്ധതി ഉപേക്ഷിക്കില്ല, ആശങ്ക പരിഹരിക്കും: മുഖ്യമന്ത്രി
Wednesday, June 21, 2017 2:34 PM IST
തിരുവനന്തപുരം:പുതുവൈപ്പ് ഐഒസി പ്ലാന്‍റ് പദ്ധതി ഉപേക്ഷിക്കില്ലെന്നും പദ്ധതി സംബന്ധിച്ച് പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്നും പ്ലാന്‍റ് നിർമാണത്തിനെതിരായി സമര രംഗത്തുള്ളവരുമായി നടത്തിയ ചർച്ചയ്ക്കുശേഷം മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

ഇതേസമയം, പ്ലാന്‍റിനെതിരായ സമരം നിർത്തിവച്ചിട്ടില്ലെന്നും സമരത്തിലെ സംഘർഷം ഒഴിവാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും സമരസമിതി നേതാക്കൾ വ്യക്തമാക്കി. ആലോചിച്ച് ഭാവി പരിപാടികൾ തീരുമാനിക്കുമെന്നും അവർ പറഞ്ഞു. പദ്ധതിയിൽ പാരിസ്ഥിതിക അനുമതി ലംഘിച്ചിട്ടുണ്ടോയെന്നു പരിശോധിക്കാൻ നിയോഗിക്കുന്ന സമിതിയുടെ റിപ്പോർട്ട് ലഭിക്കുന്നതുവരെ പണി നിർത്തിവയ്ക്കണമെന്ന സർക്കാരിന്‍റെ അഭ്യർഥന ഐഒസി അംഗീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രദേശത്തെ ജനങ്ങളുടെ ആശങ്കയുടെ പേരിൽ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതി ഉപേക്ഷിക്കാൻ കഴിയില്ല. പദ്ധതി വേണ്ടെന്നുവച്ചാൽ അതു തെറ്റായ സന്ദേശം നൽകും. ഇത്തരം പദ്ധതികൾ നാടിന്‍റെ വികസനത്തിന് ഒഴിച്ചുകൂടാനാകാത്തതാണ്.


അതിനാൽ ഈ പദ്ധതി നടപ്പാക്കും. ഈ പദ്ധതിയിൽ പുനരധിവാസം അടക്കം നടപ്പാക്കിയിട്ടുള്ളതായി മുഖ്യമന്ത്രി പറഞ്ഞു. നാടിന് ആവശ്യമായ ചില പദ്ധതികൾ വികസനത്തിന് ആവശ്യമാണ്. ആ പദ്ധതികൾ നടപ്പാക്കുന്നതിനാണ് ഉൗന്നൽ നൽകുന്നത്. പദ്ധതി നടപ്പാക്കുമ്പോഴുണ്ടാകുന്ന ആശങ്ക അവഗണിക്കുന്നത് സർക്കാരിന്‍റെ രീതിയല്ല. പദ്ധതിയുടെ പേരിലെ ആശങ്കയ്ക്ക് അടിസ്ഥാനമില്ല. പരിസ്ഥിതി അനുമതികളെല്ലാം നേടിയാണ് നിർമാണം ആരംഭിച്ചത്. അതു ലംഘിച്ചെന്നാണു സമരക്കാരുടെ ആരോപണം.

ഇതു ലംഘിച്ചിട്ടുണ്ടോയെന്ന് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കും. പ്ലാന്‍റിന്‍റെ സുരക്ഷയ്ക്കായി ലോകോത്തര രീതിയിലുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.