രോഹിംഗ്യകളെ മ്യാൻമർ തിരിച്ചെടുക്കും
രോഹിംഗ്യകളെ മ്യാൻമർ തിരിച്ചെടുക്കും
Thursday, November 23, 2017 1:58 PM IST
നായ്പിഡോ: ബംഗ്ളാദേശിലേക്കു പലായനം ചെയ്ത രോഹിംഗ്യൻ മുസ്‌ലിംകളെ തിരിച്ചെടുക്കാമെന്നു മ്യാൻമർ സമ്മതിച്ചു. ഇതു സംബന്ധിച്ച് ഇരുരാജ്യങ്ങളും കരാറുണ്ടാക്കി. പട്ടാളക്കാരുടെ കിരാത നടപടികളെത്തുടർന്ന് മ്യാൻമറിൽനിന്നു പലായനം ചെയ്ത ആറു ലക്ഷം രോഹിംഗ്യകളാണ് ബംഗ്ലാദേശിൽ അഭയം തേടിയിരിക്കുന്നത്.

രണ്ടുമാസത്തിനകം രോഹിംഗ്യകൾക്ക് മ്യാൻമറിലേക്കു മടങ്ങാമെന്ന് ബംഗ്ളാ വിദേശ മന്ത്രാലയം അറിയിച്ചു.രോഹിംഗ്യകൾക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ നൊബേൽ സമാധാന പുരസ്കാര ജേതാവായ മ്യാൻമർ നേതാവ് ഓംഗ് സാൻ സ്യൂകി കടുത്ത സമ്മർദത്തിലായിരുന്നു. മ്യാൻമർ ഭരണകൂടം വംശീയ ശുദ്ധീകരണം നടത്തുകയാണെന്ന് ഐക്യരാഷ്‌ട്രസഭയും അമേരിക്കയും ആരോപിച്ചു.

തലസ്ഥാനമായ നായ്പിഡോയിൽ മ്യാൻമർ- ബംഗ്ലാ പ്രതിനിധികൾ തമ്മിലുണ്ടാക്കിയ കരാറിന്‍റെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. രോഹിംഗ്യകളെ തിരിച്ചെടുക്കാൻ തയാറാണെന്ന് മ്യാൻമറിലെ മുതിർന്ന ഉദ്യോഗസ്ഥൻ മ്യിന്‍റ് ക്യായിംഗ് അറിയിച്ചു. തിരിച്ചെടുക്കുന്നതിന് മ്യാൻമർ എന്തു വ്യവസ്ഥയാണ് വച്ചിരിക്കുന്നതെന്നു വ്യക്തമല്ല.

മ്യാൻമറിൽ അംഗീകാരമില്ലാത്ത ന്യൂനപക്ഷമാണ് രോഹിംഗ്യൻ മുസ്‌ലിംകൾ. ബുദ്ധമത വിഭാഗത്തിന് ഭൂരിപക്ഷമുള്ള രാജ്യത്ത് രോഹിംഗ്യകൾ വർഷങ്ങളായി പീഡനത്തിന് ഇരയാകുന്നു.


ഓഗസ്റ്റിലാണ് ഇപ്പോഴത്തെ പ്രതിസന്ധി ഉടലെടുത്തത്. രോഹിംഗ്യകളിലെ തീവ്രവാദികൾ രാഖൈൻ സംസ്ഥാനത്തെ പോലീസ് ചെക്പോസ്റ്റ് ആക്രമിച്ച് ഏതാനും പേരെ കൊലപ്പെടുത്തി. തുടർന്ന് മ്യാൻമർ പട്ടാളം രോഹിംഗ്യകളെ ഒന്നടങ്കം വേട്ടയാടുകയായിരുന്നു. വീടുകൾക്കു തീവച്ചും മറ്റുമുള്ള പീഡനങ്ങളിൽനിന്ന് രക്ഷപ്പെടാൻ അയൽ രാജ്യമായ ബംഗ്ലാദേശിലേക്കാണ് പലരും പലായനം ചെയ്തത്.

മ്യാൻമറിന്‍റെ ക്രൂരതകൾ അന്താരാഷ്‌ട്രതലത്തിൽ വലിയ വിമർശനത്തിനിടയാക്കി.
ജനസാന്ദ്രത ഏറിയ ബംഗ്ലാദേശിന് ലക്ഷക്കണക്കിനു വരുന്ന അഭയാർഥികളെ സ്വീകരിച്ചു കുടിയിരുത്തുന്നതിൽ പ്രശ്നങ്ങളുണ്ട്. ഓഗസ്റ്റിലാരംഭിച്ച പ്രതിസന്ധിക്കു മുന്നേ മറ്റൊരു നാലു ലക്ഷം രോഹിംഗ്യകൾ ബംഗ്ലാദേശിലുണ്ട്.ആവശ്യത്തിനു കുടിവെള്ളമോ ഭക്ഷണമോ ഇല്ലാതെ ശോചനീയ അവസ്ഥയിലാണ് അഭയാർഥികൾ കഴിഞ്ഞുകൂടുന്നത്. തിരിച്ചു വീണ്ടും മ്യാൻമറിലേക്കു പോകേണ്ടിവരുന്നത് രോഹിംഗ്യകളെ ആശങ്കയിലാഴ്ത്തിയെന്നാണ് റിപ്പോർട്ടുകൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.