ഹോങ്കോംഗിനു വനിതാ ചീഫ് എക്സിക്യൂട്ടീവ്
ഹോങ്കോംഗിനു വനിതാ ചീഫ് എക്സിക്യൂട്ടീവ്
Sunday, March 26, 2017 11:11 AM IST
ഹോങ്കോംഗ്: ഹോങ്കോംഗിന്‍റെ പ്രഥമ വനിതാ ചീഫ് എക്സിക്യൂട്ടീവായി ബെയ്ജിംഗിന്‍റെ പിന്തുണയുള്ള കാരി ലാം തെരഞ്ഞെടുക്കപ്പെട്ടു. സമൂഹത്തിലെ ഭിന്നത നീക്കുന്നതിനായിരിക്കും താൻ മുൻഗണന നൽകുകയെന്ന് 59കാരിയായ ലാം വ്യക്തമാക്കി. നിയമവാഴ്ച ഉറപ്പാക്കുമെന്നും അഭിപ്രായ സ്വാതന്ത്ര്യം മാനിക്കുമെന്നും അവർ പറഞ്ഞു. വിദ്യാഭ്യാസം, ഭവനനിർമാണം തുടങ്ങിയ മേഖലകളുടെ പ്രവർത്തനം മെച്ചപ്പെടുത്തും.

ഹോങ്കോംഗിലെ 73 ലക്ഷംവരുന്ന ജനങ്ങൾക്ക് തങ്ങളുടെ നേതാവിന്‍റെ തെരഞ്ഞെടുപ്പിൽ യാതൊരു പങ്കുമില്ല. ബെയ്ജിംഗിനെ പിന്തുണയ്ക്കുന്നവർക്കു ഭൂരിപക്ഷമുള്ള 1200 അംഗ ഇലക്‌ഷൻ കമ്മിറ്റിക്കാണ് തെരഞ്ഞെടുപ്പിൽ വോട്ടവകാശമുള്ളത്.

ലാമിന് 777 വോട്ടും സാംഗിന് 365 വോട്ടും മൂന്നാംസ്ഥാനത്തെത്തിയ റിട്ടയേർഡ് ജഡ്‌ജി വൂ കോക്ഹിംഗിന് 21 വോട്ടും കിട്ടി.നിലവിലുള്ള ചീഫ് എക്സിക്യൂട്ടീവ് ല്യുംഗ് ചുൻയിംഗ് സ്ഥാനമൊഴിയുന്ന മുറയ്ക്ക് ജൂലൈ ഒന്നിനു ലാം ചാർജെടുക്കും. വോട്ടെടുപ്പു നടന്ന ഹാളിനു പുറത്ത ഇരുന്നൂറി ലധികം ജനാധിപത്യാനുകൂലികൾ പ്രകടനം നടത്തി. ബെയ്ജിംഗിന്‍റ ഇടപെടലിനെ അപലപിച്ച പ്രകടനക്കാർ വോട്ടെടുപ്പു പ്രഹസനമായിരുന്നുവെന്ന് ആരോപിച്ചു. വിദ്യാർഥിനേതാവ് ജോഷ്വാ വോംഗ്, ഏറ്റവും പ്രായംകുറഞ്ഞ എംപി നാഥാൻ ലോ തുടങ്ങിയവർ പ്രതിഷേധ പ്രകടനത്തിനു നേതൃത്വം നൽകി.


1997ലാണ് ബ്രിട്ടനിൽനിന്നു ഹോങ്കോംഗ് ചൈനയ്ക്കു വിട്ടുകിട്ടിയത്. ഹോങ്കോംഗിന് പ്രത്യേക ചീഫ് എക്സിക്യുട്ടീവുണ്ടെങ്കിലും എല്ലാക്കാര്യങ്ങളിലും ബെയ്ജിംഗ് ഭരണകൂടം ഇടപെട്ടുവന്നു. ജനാധിപത്യത്തിനുവേണ്ടിയുള്ള നാട്ടുകാരുടെ സമരം അടിച്ചമർത്തപ്പെട്ടതും ഇക്കാരണത്താലാണ്. കുടവിപ്ലവമെന്ന പേരിൽ 2014ൽ യുവജനങ്ങൾ നടത്തിയ പ്രക്ഷോഭണകാലത്ത് സിവിൽ സർവീസ് ഉദ്യോഗസ്ഥയായ ലാം പ്രക്ഷോഭകർക്ക് എതിരായ നിലപാടാണെടുത്തത്. ഇതേ കർക്കശനയം തന്നെയായിരിക്കും ചീഫ് എക്സിക്യുട്ടീവ് എന്ന നിലയിൽ അവർ കൈക്കൊള്ളുക എന്നാണ് ജനാധിപത്യാനുകൂലികളുടെ ആശങ്ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.