70 ഇനങ്ങൾക്കു ജിഎസ്ടി കുറയും
70 ഇനങ്ങൾക്കു ജിഎസ്ടി കുറയും
Thursday, January 18, 2018 1:31 AM IST
ന്യൂഡൽഹി: ചരക്കു സേവന നികുതി (ജിഎസ്ടി) യിൽ സുപ്രധാന മാറ്റങ്ങൾ ഇന്നു ചേരുന്ന ജിഎസ്ടി കൗൺസിൽ പ്രഖ്യാപിക്കും. എഴുപതിലേറെ ഇനം സാധനങ്ങളുടെയും സേവനങ്ങളുടെയും നികുതി നിരക്കു കുറയ്ക്കും. വ്യാപാരി-വ്യവസായികൾ നല്കേണ്ട റിട്ടേണുകളുടെ എണ്ണം കുറയ്ക്കും. ഭൂമി-കെട്ടിട കൈമാറ്റങ്ങൾ ജിഎസ്ടിയിൽ ആക്കാൻ ഈ യോഗത്തിൽ കേന്ദ്രം സമ്മർദം ചെലുത്തും. കേരളമടക്കം ഏതാനും സംസ്ഥാനങ്ങൾ ഈ നിർദേശത്തെ ശക്തമായി എതിർക്കുന്നു.

കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലി അധ്യക്ഷനായ ജിഎസ്ടി കൗൺസിലിൽ എല്ലാ സംസ്ഥാന ധനമന്ത്രിമാരും അംഗങ്ങളാണ്. കേന്ദ്രത്തിനു 33.33 ശതമാനവും സംസ്ഥാനങ്ങൾക്കെല്ലാം കൂടി 66.67 ശതമാനവുമാണു വോട്ട്. 75 ശതമാനം വോട്ടുണ്ടെങ്കിൽ നിർദേശങ്ങൾ പാസാകും. ഇതുവരെ സമവായത്തിലായിരുന്നു തീരുമാനവും. അതിൽനിന്നു വ്യത്യസ്തമായി ഭൂരിപക്ഷാഭിപ്രായ പ്രകാരമുള്ള എന്തെങ്കിലും തീരുമാനം ഇന്നുണ്ടാകും എന്നു കരുതുന്നില്ല.

നികുതി കുറയും

രണ്ടു ഡസനിലേറെ സാധനങ്ങളുടെയും അൻപതോളം സേവനങ്ങളുടെയും നികുതി നിരക്ക് ഇന്നു കുറച്ചേക്കും. സിമന്‍റ്, സ്റ്റീൽ തുടങ്ങിയ ഭവനനിർമാണ സാമഗ്രികൾക്കു നികുതിയിളവ് പ്രതീക്ഷിക്കാം. ജലസേചനത്തിനുള്ള വിവിധ ഉപകരണങ്ങളുടെയും സാധനങ്ങളുടെയും ജിഎസ്ടി 18-ൽനിന്നു 12 ശതമാനമായി കുറയ്ക്കാൻ ധാരണയായിട്ടുണ്ട്. വൈദ്യുതിയോ ജൈവ ഡീസലോ ഉപയോഗിച്ചു പ്രവർത്തിക്കുന്ന വാഹനങ്ങളുടെ നികുതി 28 ശതമാനത്തിൽനിന്നു 18 ശതമാനമായി കുറയ്ക്കും.

ഡിജിറ്റൽ കാമറയുടെ നികുതി 28-ൽനിന്നു 18 ശതമാനമായി കുറയ്ക്കുന്ന കാര്യത്തിലും ഇന്നു തീരുമാനമാകും. നികോൺ, കാനൺ, സോണി തുടങ്ങിയ കാമറ നിർമാതാക്കൾ ഇതിനായി സമ്മർദം ചെലുത്തിവരികയാണ്.

ഒറ്റ റിട്ടേണിലേക്ക്

ജിഎസ്ടിയിൽ ഇപ്പോൾ മൂന്നു റിട്ടേണുകൾ ഉണ്ട്. മാസം മൂന്നു വീതം 36 റിട്ടേണുകളും ഒരു വാർഷിക സ്റ്റേറ്റ്മെന്‍റുമാണു നല്കേണ്ടത്. ജിഎസ്ടിയുടെ കംപ്യൂട്ടർ നെറ്റ്‌വർക്ക് കാര്യക്ഷമമല്ലാത്തതിനാൽ റിട്ടേൺ സമർപ്പണം വളരെ ദുഷ്കരമാണ്. റിട്ടേണുകൾ പൂരിപ്പിക്കലും സങ്കീർണമാണ്. ഈ സാഹചര്യത്തിൽ ഒറ്റ റിട്ടേൺ എന്ന ആശയം തത്വത്തിൽ സ്വീകാര്യമായി. കൗൺസിൽ അന്തിമ തീരുമാനമെടുക്കും.


ഇ-വേ ബിൽ

ഫെബ്രുവരി ഒന്നിന് ഇലക്‌ട്രോണിക് (ഇ) വേബിൽ നടപ്പാക്കണം. കേരളമടക്കം ചില സംസ്ഥാനങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ അതു നടപ്പാക്കി. ഇതുമായി ബന്ധപ്പെട്ട ചില വിഷയങ്ങളിൽ ഇന്നു തീരുമാനമാകും.

സ്റ്റാന്പ് ഡ്യൂട്ടി

സ്റ്റാന്പ് ഡ്യൂട്ടിക്കു പകരം ജിഎസ്ടി ആക്കാനാണു കേന്ദ്ര നിർദേശം. 12 ശതമാനമാണു കേന്ദ്രം നിർദേശിക്കുന്ന നിരക്ക്. ഇത് കേരളത്തിലെ എട്ടു ശതമാനം നിരക്കിനേക്കാൾ വളരെ കൂടുതലാണ്. മിക്ക സംസ്ഥാനങ്ങളിലും അഞ്ചു ശതമാനമാണു സ്റ്റാന്പ് ഡ്യൂട്ടി. സംസ്ഥാന വരുമാനം നഷ്ടപ്പെടാതിരിക്കാനാണ് 12 ശതമാനമാക്കുന്നത്. ഇതുവഴി സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും ആറു ശതമാനം വീതം ലഭിക്കും. ഇതുവരെ കേന്ദ്രത്തിനു ലഭിക്കാതിരുന്ന ഒരു വരുമാനം കൈയടക്കാനുള്ള ശ്രമമാണ് ഇന്നു നടക്കുക. ഒരു കാരണവശാലും അതനുവദിക്കില്ലെന്നാണു കേരള ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞത്.

കോന്പോസിഷൻ സ്കീം

രണ്ടുകോടി രൂപ വരെ വാർഷിക വിറ്റുവരവുള്ളവർക്കു കോംപോസിഷൻ സ്കീം സ്വീകരിക്കാൻ പറ്റുന്ന വിധം ജിഎസ്ടി നിയമം ഭേദഗതി ചെയ്യാൻ ഇന്നു കൗൺസിൽ അനുമതി നല്കും. പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിൽ അതു പാസാക്കും. ഇപ്പോൾ ഒന്നരക്കോടി രൂപവരെ വിറ്റുവരവുള്ളവർക്കാണു കോംപോസിഷൻ സ്കീം.

ബാങ്കുകൾ, ഇൻഷ്വറൻസ് കന്പനികൾ, മൊബൈൽ കന്പനികൾ തുടങ്ങിയ വലിയ സേവനദാതാക്കൾ എല്ലാ സംസ്ഥാനങ്ങളിലും ജിഎസ്ടി രജിസ്ട്രേഷൻ നടത്തണമെന്ന വ്യവസ്ഥ മാറ്റാനും കൗൺസിൽ തീരുമാനിക്കും. ഇവർക്കു രാജ്യവ്യാപകമായി ഒറ്റ രജിസ്ട്രേഷൻ മതിയാകും. ഇതു സംസ്ഥാനങ്ങളുടെ നികുതിവരുമാനത്തിൽ എന്തു പ്രത്യാഘാതം ഉണ്ടാക്കുമെന്നു വ്യക്തമല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.