ചോദ്യ പേപ്പർ ചോർന്നു ; കരസേന റിക്രൂട്ട്മെന്‍റ് പരീക്ഷകൾ റദ്ദാക്കി
ചോദ്യ പേപ്പർ ചോർന്നു ; കരസേന റിക്രൂട്ട്മെന്‍റ് പരീക്ഷകൾ റദ്ദാക്കി
Sunday, February 26, 2017 11:55 AM IST
ന്യൂഡൽഹി: കരസേന റിക്രൂട്ട്മെന്‍റ് ബോർഡിന്‍റെ ചോദ്യ പേപ്പർ ചോർന്നതിനെ തുടർന്ന് പശ്ചിമ കമാൻഡിന്‍റെ കീഴിലുള്ള ആറു കേന്ദ്രങ്ങളിലെ പരീക്ഷകൾ സൈന്യം റദ്ദാക്കി. നാഗ്പുർ, ഗോവ, അഹമ്മദാബാദ്, അഹമ്മദ് നഗർ, കാംപ്ടി, കിർകി എന്നി സ്ഥലങ്ങളിലെ പരീക്ഷകളാണ് റദ്ദാക്കിയത്. സംഭവത്തിൽ 18 പേരെ താനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മുന്നൂറിലധികം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

രാജ്യത്ത് 52 പരീക്ഷാ കേന്ദ്രങ്ങളിലായി ക്ലാർക്ക്, സ്ട്രോംഗ് മാൻ, ട്രേഡ്സ്മാൻ എന്നീ തസ്തികകളിലാണ് പരീക്ഷ നടന്നത്. ശനിയാഴ്ച നടന്ന പരീക്ഷയുടെ ചോദ്യപേപ്പറുകൾ വിവിധ കോച്ചിംഗ് സെന്‍ററുകളിൽ വിതരണം ചെയ്തിരുന്നതായി പോലീസ് കണ്ടെത്തുകയായിരുന്നു. സെന്‍റർ നടത്തിപ്പുകാരും സൈന്യത്തിലെ ചില മുതിർന്ന ഉദ്യോഗസ്ഥരുമാണ് സംഭവത്തിനു പിന്നിലെന്നും ഓരോ വിദ്യാർഥിയിൽനിന്നും രണ്ട് ലക്ഷം രൂപ വീതം ഈടാക്കിയാണ് ചോദ്യപേപ്പർ വിതരണം ചെയ്തതെന്നും പോലീസ് പറയുന്നു.


നാസിക്, പൂനെ, നാഗ്പുർ, ഗോവ എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡിനു ശേഷമാണ് കോച്ചിംഗ് സെന്‍റർ നടത്തിപ്പുകാർ അടക്കമുള്ള 18 പേരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ ഒരു വിമുക്ത ഭടൻ, അർധ സൈനിക വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥൻ എന്നിവരും ഉൾപ്പെടുന്നു. ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്ത 350 പേരിൽ കൂടുതലും വിദ്യാർഥികളാണ്. ചോദ്യപേപ്പർ അച്ചടിച്ച സ്ഥലത്തുനിന്നല്ല ചോർന്നിട്ടുള്ളതെന്നും വിതരണം ചെയ്തിരുന്നവരിൽനിന്നാകാമെന്നും അതിനാലാണ് ഇടനിലക്കാർ സജീവമായി രംഗത്തുണ്ടായിരുന്നതെന്നും താനെ ക്രൈം ജോയിന്‍റ് കമ്മീഷണർ അശുതോഷ് ഡുംബാരെ പറഞ്ഞു. രാജ്യതലസ്ഥാനത്തേത് അടക്കം മറ്റ് ചില സെന്‍ററുകളിലും സമാനമായ ചോർച്ച നടന്നിട്ടുണ്ടാകാമെന്നും സൈന്യം വിലയിരുത്തുന്നു. സംഭവത്തിൽ ആഭ്യന്തര തലത്തിൽ അന്വേഷണം നടത്താനും കരസേന ഉത്തരവിട്ടിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.