പിഎഫ് അംഗങ്ങൾക്ക് ഭവനപദ്ധതി
പിഎഫ് അംഗങ്ങൾക്ക് ഭവനപദ്ധതി
Friday, February 24, 2017 2:36 PM IST
ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ടി (ഇപി എഫ്) ൽ അംഗങ്ങളായവർക്കു ഭവനപദ്ധതിയുമായി കേന്ദ്രസർക്കാർ. ഭവന വായ്പയുടെ പ്രതിമാസ അടവ് പിഎഫ് അക്കൗണ്ടിൽ നിന്ന് നടത്താവുന്ന വിധമാണു പദ്ധതി. എംപ്ലോയ്മെന്‍റ് പ്രൊവിഡന്‍റ് ഫണ്ടിൽ അംഗങ്ങളായ നാലു കോടി ആളുകൾക്ക് പ്രയോജപ്പെടുന്ന വിധത്തിലാണു പദ്ധതി രൂപീകരിക്കുന്നത്. മാർച്ച് എട്ടു മുതൽ നടപ്പാക്കാനാണ് കേന്ദ്രസർക്കാർ ആലോചന.

പദ്ധതിയിൽ അംഗങ്ങളായവർ ഹൗസിംഗ് സൊസൈറ്റികൾ രൂപീകരിക്കണം. ബാങ്കുകളുമായും ബിൽഡേഴ്സുമായും ചേർന്ന് ഭവന പദ്ധതി നടപ്പാക്കാം. 20 അംഗങ്ങൾ എങ്കിലും ഉള്ള സൊസൈറ്റികൾക്കാണ് ഈ പദ്ധതിയുടെ ഭാഗമാകാൻ കഴിയുന്നത്. പ്രധാനമന്ത്രി ആവാസ് യോജന ഉൾപ്പടെ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിവിധ ഭവന പദ്ധതികളും പിഎഫ് വഴിയുള്ള പദ്ധതിയുമായി കൂട്ടി യോജിപ്പിക്കാനും കഴിയും.


വായ്പ അനുവദിച്ചു കിട്ടുന്നതിനായി പിഎഫിൽ അംഗങ്ങളായവർക്ക് തിരിച്ചടയ്ക്കാനുള്ള കഴിവുണ്ടെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകും. എന്നാൽ, ബാങ്കുകളുമായോ, ബിൽഡേഴ്സുമായോ ഭാവിയിൽ ഉണ്ടായേക്കാവുന്ന നിയമ നടപടികളിൽ ഇപിഎഫ്ഒ കക്ഷി ചേരില്ല. ഇത്തരം പ്രതികൂല സാഹചര്യങ്ങളിൽ അംഗങ്ങളുടെ വായ്പ അടയ്ക്കേണ്ട ബാധ്യതയിൽ നിന്നും പിഫ് ഓഫീസ് സ്വയം പിൻമാറുമെന്നും വ്യക്തമാക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.